ഒല – ഊബര്‍ ഓട്ടോ റിക്ഷ നിരക്കില്‍ വര്‍ധന
ബെംഗളൂരു: ഓണ്‍ലൈന്‍ അധിഷ്ഠിത ആപ്പുകള്‍ വഴിയുള്ള ഓട്ടോ റിക്ഷ സര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചു ശതമാനം ജി.എസ്.ടി. ചുമത്തിയത് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ നഗരത്തിലെ ഒല, ഊബര്‍ വഴിയുള്ള ഓട്ടോ യാത്രകളുടെ നിരക്കില്‍ വര്‍ധനവുണ്ടാകും. നേരത്തെ ടാക്‌സി സര്‍വീസുകള്‍ക്കു മാത്രമാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒല, ഊബര്‍ തുടങ്ങിയ മറ്റു റൈഡ് – ഹെയ്‌ലിംഗ് ആപ്പുകളുമായി ബന്ധിപ്പിച്ച ഓട്ടോറിക്ഷകളെ കൂടി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്.
നിരക്കു വര്‍ധനവോടെ സാധാരണക്കാര്‍ ഇത്തരം ഓട്ടോറിക്ഷ സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ മടിക്കുമെന്നും ഇത് ഓട്ടോ തൊഴിലാളികളുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നുമാണ് വിലയിരുത്തുന്നത്. യാത്രക്കാരുടേയും ഓട്ടോ തൊഴിലാളികളേയും ബാധിക്കുന്ന തീരുമാനത്തിനെതിരെ ഒല, ഊബര്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കോവിഡ് കാരണം മിക്ക ഓട്ടോ റിക്ഷ ഉടമകള്‍ക്കും വരു മാനം കുറഞ്ഞിട്ടുണ്ട്. ഇതിനു പുറമെയാണ് 5 ശതമാനം ജി.എസ്.ടി. കൂടി ഏര്‍പ്പെടുത്തിയത്. ഇത് ജനങ്ങളേയും ഓട്ടോ തൊഴിലാളികളേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുമെന്നും അമിതഭാരം നല്‍കുന്ന നികുതികള്‍ ഒഴിവാക്കണമെന്നും ബെംഗളൂരുവിലെ ഓട്ടോ റിക്ഷ തൊഴിലാളികളുടെ സംഘടനയായ പീസ് ഓട്ടോ അസോസിയേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.