തുടർച്ചയായ തലവേദന മാറ്റാൻ ചികിത്സക്കായി ആൾദൈവത്തെ സമീപിച്ച യുവതി അടിയേറ്റ് മരിച്ചു, ആൾദൈവത്തിനെതിരെ കൊലക്കേസ്
ബെംഗളൂരു: തുടര്‍ച്ചയായ തലവേദന മാറ്റാനായി ഗ്രാമത്തിലെ ആള്‍ദൈവത്തെ സമീപിച്ച യുവതി ചികിത്സക്കിടെ ആള്‍ദൈവത്തിന്റെ അടിയേറ്റ് മരിച്ചു. ഹാസന്‍ ജില്ലയിലെ ഗൗഡരഹള്ളിയിലാണ് സംഭവം. പാര്‍വതിയെന്ന 37 കാരിയാണ് മരിച്ചത്. ബൊക്കൈ സ്വദേശിയും ആള്‍ദൈവവുമായ മനു (42) എന്ന ആള്‍ക്കെതിരെയാണ് പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തത്. സംഭവത്തിന് ശേഷം പാര്‍വതിയുടെ മകള്‍ ഇയാള്‍ക്കെതിരെ ശ്രാവണബെലഗോള പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നതിനാല്‍ ഗ്രാമത്തിലെ ചില ഡോക്ടര്‍മാരുടെ അടുക്കല്‍ ചികിത്സ തേടിയെങ്കിലും പാര്‍വതിക്ക് തലവേദന ഭേദമായിരുന്നില്ല. ഇതിനിടെ ബന്ധുവായ ഒരു സ്ത്രീയാണ് ആള്‍ദൈവമായ മനുവിനെ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചത്. ആദ്യം മനുവിനെ സന്ദര്‍ശിച്ചപ്പോള്‍ പാര്‍വതിക്ക് ഒരു നാരങ്ങ നല്‍കി. പിറ്റേ ദിവസം വരാനായിരുന്നു പറഞ്ഞത്. പിറ്റേ ദിവസം സുഹൃത്തുക്കളേയും കൂട്ടി ചികിത്സക്ക് എത്തി. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് മനു യുവതിയെ വടിയെടുത്ത് തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊതിരെ തല്ലുകയായിരുന്നു. അടിയേറ്റു കുഴഞ്ഞു വീണ പാര്‍വതിയെ ഉടന്‍ ചന്നരായണപട്ടണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.