ബെളഗാവിയില്‍ വൈദികന് നേരെ ആക്രമണ ശ്രമം; വടിവാളുമായി അക്രമി വൈദികനെ പിന്തുടര്‍ന്നു-വീഡിയോ
ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ക്രിസ്ത്യന്‍ വൈദികനെതിരെ ആക്രമണ ശ്രമം. വടിവാളുമായി പിന്തുടര്‍ന്ന അക്രമിയില്‍ നിന്നും കഷ്ടിച്ചാണ് വൈദികന്‍ രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് സെയിന്റ് ജോസഫ്‌സ് ദ ചര്‍ച്ച് വികാരിയായ ഫാ. ഫ്രാന്‍സിസ് ഡിസൂസയാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. പള്ളിക്ക് സമീപത്ത് വൈദികന്‍ താമസിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് സംഭവം. വൈദികനെ കൊലപ്പെടുത്താനായി എത്തിയ അക്രമി കൈയില്‍ വയറും കരുതിയിരുന്നതായി സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. അപകടകരവും അസ്വസ്ഥതയുമുണ്ടാക്കുന്ന സംഭവമാണ് ഇതെന്ന് ബെംഗളൂരു അതിരൂപത വക്താവ് ജെ.എ കാന്ത് രാജ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ കാണാം :
A man welding sword threatens father Francis of the St Joseph's Church in #Belagavi #Karnataka. After locals spotted him. He escaped from there. His movement caught on CCTV camera. Cops suspect he was there to steal from the store room of the church. pic.twitter.com/xKFisKPGE1
— Imran Khan (@KeypadGuerilla) December 12, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.