മയക്കുമരുന്നും ലഹരിപദാര്‍ഥങ്ങളും സംബന്ധിച്ച ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡൽഹി: മയക്കുമരുന്നും ലഹരിപദാര്‍ഥങ്ങളും സംബന്ധിച്ച നിയമം തയ്യാറാക്കിയപ്പോഴുണ്ടായ പിഴവ് തിരുത്തുന്നതിനുള്ള ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി. നിയമം തയ്യാറാക്കിയപ്പോള്‍ കടന്നുകൂടിയ ക്ലറിക്കല്‍ പിശക് തിരുത്താനാണ് ഭേദഗതിബില്‍ കൊണ്ടുവന്നതെന്നും കോടതികളുടെ ഉത്തരവുകൂടി കണക്കിലെടുത്താണ് അടിയന്തരപരിഹാരത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചു.
അനധികൃത മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കുക, ഇടപാടില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കുക എന്നിവ ക്രിമിനല്‍ കുറ്റമാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപവരെ പിഴയും ഏര്‍പ്പെടുത്താം. തടവുശിക്ഷാ കാലാവധി 20 വര്‍ഷംവരെ നീട്ടാമെന്നും വ്യവസ്ഥയുണ്ട്.
ഈ ശിക്ഷാ വ്യവസ്ഥകള്‍ പുതിയ ഭേദഗതിപ്രകാരം നിയമത്തില്‍ ഉള്‍പ്പെടുത്തുകയും ഈ ഭേദഗതിക്ക് 2014 മേയ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, ക്രിമിനല്‍ ശിക്ഷാവ്യവസ്ഥകള്‍ക്ക് മുന്‍കാലപ്രാബല്യം നല്‍കുന്നത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.