Follow the News Bengaluru channel on WhatsApp

ബെളഗാവിയില്‍ സംഘര്‍ഷാവസ്ഥ, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബെളഗാവിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് ബെളഗാവിയില്‍ അക്രമം അരങ്ങേറിയത്. ബെളഗാവിയിലെ സംബാജി സര്‍ക്കിളില്‍ വെള്ളിയാഴ്ച രാത്രിയോടെ പ്രതിഷേധവുമായി എത്തിയ ജനകൂട്ടം പൊലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസിന്റേതടക്കം 20 ഓളം വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ഒരു പോലീസ് വാഹനം തീയിട്ടു നശിപ്പിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ ബെളഗാവിയിലെ തീവ്ര മറാത്ത സംഘടനകള്‍ കര്‍ണാടകയിലെ സ്വാതന്ത്ര്യ സമര സേനാനിയായ സംഗോളി രായണ്ണയുടെ പ്രതിമ തകര്‍ത്തു. ബെളഗാവി അങ്കോളയിലെ കനകദാസ ഗള്ളിയില്‍ സ്ഥാപിച്ച സംഗോളി രായണ്ണയുടെ പ്രതിമയാണ് ഇന്നലെ അര്‍ധരാത്രിയോടെ തകര്‍ത്തത്.

നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അക്രമസംഭവങ്ങളില്‍പ്പെട്ട 27 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും ബെളഗാവിയിലെ സംഭവങ്ങള്‍ നിരീക്ഷിച്ചു വരുന്നതായും അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് വരികയാണ് പൊലീസ്.

ബെംഗളൂരുവിൽ ശിവാജിയുടെ പ്രതിമ തകര്‍ത്തതിൽ പ്രതിഷേധിച്ച് മറാത്ത സംഘടനകള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കോലം കത്തിച്ചു. സംഗോളി രായണ്ണയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ വിവിധ കന്നഡ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായ ബെളഗാവി ചലോ എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കാനും കന്നഡ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ബെളഗാവി മഹാരാഷ്ട്രയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ദീര്‍ഘനാളായി സമരം ചെയ്യുകയാണ് ബെളഗാവിയിലെ മറാത്തി സംഘടനകള്‍. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ബെളഗാവിയിലെ സുവര്‍ണവിധാന്‍ സൗധയില്‍ നടന്നുവരികയാണ്. ഇതിനിടെയാണ് സംഘര്‍ഷം മൂര്‍ച്ചിച്ചത്. നിയമസഭ സമ്മേളനം നടക്കുന്നതിനിടെ നഗരത്തിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തുകയാണ് പോലീസ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.