കര്‍ണാടകയില്‍ 6 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ദക്ഷിണ കന്നഡ ജില്ലയില്‍ രണ്ട് കോവിഡ് ക്ലസ്റ്ററുകള്‍
ബെംഗളൂരു: കര്‍ണാടകയില്‍ 6 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ യു.കെ.യില്‍ നിന്നെത്തിയ 18 കാരിയാണ്. യു.കെ.യില്‍ നിന്നും ഡിസംബര്‍ 10 നാണ് ഇവര്‍ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ വെച്ചു നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ ജിനോം പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുടെ പ്രൈമറി സമ്പർക്കത്തിലുള്ള 3 പേരേയും സെക്കൻഡറി സമ്പർക്കത്തിലുള്ള 16 പേരേയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരുടെ ഫലം നെഗറ്റീവാണ്.
ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ച മറ്റു അഞ്ചു പേർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു ബണ്ട്വാളിലെ 13,14,19 വയസുള്ള വിദ്യാര്‍ഥിനികളാണ്. ഇവര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇവർക്ക് പുറമെ മറ്റ് വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവർ പഠിക്കുന്ന ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് ക്ലസ്റ്ററുകളാക്കി. ആദ്യത്തെ ക്ലസ്റ്ററില്‍ 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരാണ്. രണ്ടാമത്തെ ക്ലസ്റ്ററില്‍ 19 കോവിഡ് കേസുകളാണ് ഉള്ളത്. ഇതില്‍ ഒരാള്‍ ഒമിക്രോണ്‍ ബാധിതയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച അഞ്ചു പേരുടേയും പ്രൈമറി, സെക്കഡറി സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
updating…
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.