കര്‍ണാടകയില്‍ 7 പേര്‍ക്കു കൂടി ഒമിക്രോണ്‍; ആകെ ബാധിതരുടെ എണ്ണം 38 ആയി
ബെംഗളൂരു: കര്‍ണാടകയില്‍ ശനിയാഴ്ച 7 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഏഴു പേരുടേയും പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയതായും ഇവരെ പരിശോധനക്ക് വിധേയമാക്കിയതായും മന്ത്രി പറഞ്ഞു.
യു. എ. ഇ.യില്‍ നിന്നെത്തിയ 76 കാരനും, 30 കാരിക്കും, സാംബിയയില്‍ നിന്നെത്തിയ 63 കാരനും, യു.കെ.യില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 54 കാരനും, യു.കെ.യി.ല്‍ നിന്നെത്തിയ 21 കാരനും, ഡല്‍ഹിയില്‍ നിന്നു എത്തിയ 62 കാരനും, യു.എസ്.എ യില്‍ നിന്നെത്തിയ 15 വയസുള്ള കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന തുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയുടെ അധ്യക്ഷതയില്‍ കോവിഡ് സാങ്കേതിക സമിതി അംഗങ്ങളുമായി ഞായറാഴ്ച യോഗം ചേരും. രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചനകള്‍.
7 new cases of #Omicron have been confirmed in Karnataka today: Karnataka Health Minister Dr Sudhakar K pic.twitter.com/6wP9J01YSb
— ANI (@ANI) December 25, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.