കർണാടകയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു
ബെംഗളൂരു: ഒമിക്രോണ്‍ സാഹചര്യത്തില്‍ കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 28 മുതല്‍ ജനുവരി ഏഴുവരെ പത്ത് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ സമയം. ജനുവരി ഏഴിന് രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പി. രവികുമാര്‍ ഇന്ന് പുറത്തിറക്കി.
ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ ഹോട്ടലുകള്‍ / റസ്റ്റോറന്റുകള്‍, പബുകള്‍ എന്നിവ 50% സിറ്റിംഗ് കപ്പാസിറ്റിയോടെ മാത്രമെ പ്രവര്‍ത്തിക്കാവു എന്നും എല്ലാ ജീവനക്കാരും ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണമെന്നും രണ്ടു ഡോസ് വാക്‌സിനുകള്‍ സ്വീകരിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഡിസംബര്‍ 28 മുതല്‍ വിവാഹം, യോഗങ്ങള്‍ തുടങ്ങി എല്ലാ കൂടിച്ചേരലുകള്‍ക്കും 300 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. കേരളം, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 38 ആയി വര്‍ധിച്ചിരുന്നു. ബെംഗളൂരുവിലടക്കം പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കോവിഡ് ഉപദേശക സമിതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉത്തരവ് വായിക്കാം:
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.