പി.ടി.തോമസിന്റെ നിര്യാണത്തില്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് അനുശോചിച്ചു
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കെ.പി.സി.സി വൈസ് പ്രസിഡണ്ടും. എം.എല്‍.എയുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനും, സത്യസന്ധമായ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അപൂര്‍വ്വം ചിലരില്‍ ഒരാളുമായിരുന്നു പി.ടി. തോമസ് എം.എല്‍.എയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സഞ്ജയ് അലക്‌സ് പറഞ്ഞു.
പുതുതലമുറയ്ക്ക് മാതൃകയും അഭിമാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം, സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പി.ടി.തോമസ് എല്ലാവരുടെയും മനസ്സില്‍ നിലകൊള്ളുമെന്ന് ഡി.സി.സി. സെക്രട്ടറി അഡ്വ. പ്രമോദ് നമ്പ്യാര്‍ പറഞ്ഞു.
പ്രവാസി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എന്‍. വല്‍സന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഡോ.കെ ബെന്‍സണ്‍, ഡി.സി.സി. സെക്രട്ടറി ജെയ്‌സണ്‍ ലൂക്കോസ്, ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ കർണാടക പ്രസിഡന്റ് രഞ്ജിത്ത് സ്‌കറിയ, കെ. സി. ഐപ്പ്, സുമേഷ് എബ്രഹാം, ബെനിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
ഹെന്നൂര്‍ റോഡ് ജംഗ്ഷനിലെ റോയല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ വെച്ച് നടന്ന യോഗത്തിന് കെ.പി.സി ജനറല്‍ സെക്രട്ടറി വിനു തോമസ്, ട്രഷറര്‍ സുമോജ് മാത്യു, രാജീവന്‍ കള്ളരിക്കല്‍, സുഭാഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പി.ടി.യുടെ അന്ത്യാഭിലാഷം ആയിരുന്ന അന്ത്യോപചാര സമയത്ത് കേള്‍പ്പിക്കണം എന്ന് പറഞ്ഞ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും ‘ ശ്രവിച്ചുകൊണ്ട്, രണ്ടു മിനിറ്റ് മൗനം ആചരിച്ച്, അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ട് യോഗം പിരിഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.