ഒമിക്രോൺ ജാഗ്രത; അസ്സമിലും ഇന്നുമുതൽ രാത്രി കർഫ്യു
ന്യൂഡൽഹി: ഒമിക്രോൺ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾക്കു പിന്നാലെ രാത്രി കർഫ്യു പ്രഖ്യാപിച്ച് അസ്സം സർക്കാറും. ഞായറാഴ്ച മുതൽ രാത്രി 11.30 മുതൽ രാവിലെ ആറുവരെയാണ് ജനം പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 10.30നുശേഷം വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറന്‍റുകൾ, പാൽ ബൂത്തുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിന് വിലക്കുണ്ട്. പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്ത് ഡിസംബർ 31ന് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
അസ്സമിൽ നിലവിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇൻഡോർ സ്ഥാപനങ്ങളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. തിയറ്ററുകളിൽ വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. മുഖാവരണം ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കും 1000 രൂപ പിഴ ചുമത്താനും കർശന നിർദേശം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.