പോത്തന്‍കോട് പിതാവിനേയും മകളേയും ആക്രമിച്ച ഗുണ്ടാ സംഘം പിടിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ശേഷം ഒളിവില്‍ പോയ ഗുണ്ടാസംഘം കൊല്ലം കരുനാഗപ്പള്ളിയില്‍ അറസ്റ്റില്‍. അണ്ടൂര്‍ക്കോണം സ്വദേശികളായ ഫൈസല്‍, റിയാസ്, ആഷിഖ്, നൗഫല്‍ എന്നിവരെയാണ് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ നിന്നും അറസ്റ്റിലായത്.
വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്തുവീട്ടില്‍ ഷെയ്ക് മുഹമ്മദ് ഷാ (47), മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനി നൗദിര്‍ ഷാ (17) എന്നിവരെയാണ് കാറിലെത്തിയ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30 ന് തിരുവനന്തപുരം പോത്തൻകോട് ടൗണിൽ വെച്ചാണ് അഴിഞ്ഞാട്ടം നടന്നത്. ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും കാറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇവരെ യാതൊരു പ്രകോപനവുമില്ലാതെ തടഞ്ഞ് നിർത്തുകയും അസഭ്യ വർഷം നടത്തുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്തിരുന്നു. ആളുകൾ നോക്കി നിൽക്കേയാണ് നഗരമദ്ധ്യത്തിൽ സംഭവം അരങ്ങേറിയത്.
ആക്രമണം നടത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഗുണ്ടകള്‍ പോത്തന്‍കോടുള്ള ബാറിലും തല്ലുണ്ടാക്കിയിരുന്നു. ഒരു യുവാവിന്റെ തല നാല് ബിയർ കുപ്പികൾ ഉപയോഗിച്ച്് അടിച്ച് പൊട്ടിക്കുകയും ചെയ്തു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് പ്രതികൾ ഒളിവിൽ പോയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.