കാര്‍ മറിഞ്ഞ് യുവതി മരിച്ചു; അപകടം സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ
ബെംഗളൂരു: അടുത്ത സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിനി തനുശ്രീയാണ് മരിച്ചത്. ജന്മദിനാഘോഷത്തില്‍ പങ്കുചേരാന്‍ തനുശ്രീ സ്വന്തം കാറിലും സുഹൃത്തുക്കള്‍ മറ്റൊരു കാറിലുമായാണ് ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്ക് യാത്ര തിരിച്ചത്. തനുശ്രീയുടെ കാറിനെ മാണ്ഡ്യ കോണാനുരു ഗേറ്റിനടുത്ത് വെച്ച് പിറകിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട തനുശ്രീയുടെ കാര്‍ മറിയുകയും മൂന്ന് തവണ തലകീഴായി മറിഞ്ഞ കാര്‍ 15 അടിയോളം താഴ്ചയുള്ള നെല്‍പ്പാടത്തില്‍ പതിക്കുകയുമായിരുന്നു.
പ്രദേശവാസികള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയങ്കിലും തനുശ്രീ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. തനുശ്രീയെ മറികടന്ന് പോയ സുഹൃത്തുക്കള്‍ വിവരമറിഞ്ഞിരുന്നില്ല. കുറേ നേരത്തെ യാത്രക്ക് ശേഷം പിറകില്‍ തനുശ്രീയുടെ കാര്‍ കാണാത്തതിനെ തുടര്‍ന്ന് തനുശ്രീയുടെ മൊബൈലില്‍ വിളിച്ചപ്പോഴാണ് പ്രദേശവാസികളിലൊരാള്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ അപകടസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.