ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ദഹിസർ ഈസ്റ്റ് ശാഖയിൽ കവർച്ച ചെയ്ത സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
മുംബൈ: ബാങ്ക് കവർച്ച ചെയ്ത സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ദഹിസർ ഈസ്റ്റ് ശാഖയിൽ നടന്ന കവർച്ചയിലെ പ്രതികളെ ആണ് ക്രൈംബ്രാഞ്ച് യൂനിറ്റ് ഇലവനും സോൺ ഇലവനും ചേർന്ന് പിടികൂടിയത്.
കവർച്ചക്കിടെ ബാങ്ക് ജീവനക്കാരനായ സന്ദേശ് ഗോമർ എന്ന ജീവനക്കാരനെ പ്രതികൾ വെടിവച്ചു കൊന്നിരുന്നു. കവർച്ചക്ക് ശേഷം ദഹിസർ റെയിൽവേ സ്റ്റേഷൻ പാലത്തിലൂടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ ദഹിസർ ഈസ്റ്റിലുള്ള പാൽശേഖരണകേന്ദ്രത്തിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേർ ബാങ്കിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ സന്ദേശ് ഗോമർ എന്ന ജീവനക്കാരൻ ഇവരെ തടഞ്ഞു നിർത്തിയതിനിടെ മോഷ്ടാക്കളിലൊരാൾ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി ഗോമറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
മറ്റ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവർച്ച. ഇതിന്റെ ദൃശ്യങ്ങൾ ബാങ്കിന്റെ സി.സി.ടി.വിയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.