Follow the News Bengaluru channel on WhatsApp

ബൂസ്റ്റർ ഡോസായി മറ്റൊരു വാക്സിൻ നൽകാൻ സാധ്യത

ന്യൂഡൽഹി: ബൂസ്റ്റർ ഡോസായി അടിയന്തിരാനുമതി നൽകിയ മറ്റൊരു വാക്സിൻ ഉപയോഗിക്കാനുള്ള സാധ്യത കേന്ദ്രം പരിശോധിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും 60നു മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും ജനുവരി 10 മുതൽ കരുതൽ ഡോസായി മൂന്നാമത്തെ കുത്തിവയ്പ് തുടങ്ങും.

നേരത്തേ, കുത്തിവച്ച അതേ വാക്സീൻ തന്നെ മൂന്നാം ഡോസായി നൽകുന്ന രീതിക്കു പുറമേ, പുതിയൊരു വാക്സീൻ നൽകാൻ കഴിയുമോയെന്നാണ് സാങ്കേതിക ഉപദേശക സമിതി പരിശോധിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.

പുതിയൊരു വാക്സീൻ നൽകുന്നത് ഫലപ്രദമാകുമോയെന്നു മനസ്സിലാക്കാൻ സിഎംസി വെല്ലൂരിൽ ഉൾപ്പെടെ പഠനം നടക്കുന്നുണ്ടെങ്കിലും പൂർത്തിയാകാൻ സമയമെടുക്കും.

കരുതൽ ഡോസിനു സമയമാകുന്നവർക്കു ജനുവരി 10 മുതൽ എസ്എംഎസ് അയച്ചുതുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ ഡോസുകൾക്കു കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത അതേ നമ്പറിലേക്കാണ് എസ്എംഎസ് ലഭിക്കുക. 18 വയസ്സിനു മുകളിലുള്ളവരിൽ 90% പേർക്കും ഒരു ഡോസ് വാക്സീനെങ്കിലും ലഭിച്ചുകഴിഞ്ഞു.

ഏതു വകഭേദമായാലും മനുഷ്യരിലേക്ക് എത്തുന്നത് ഒരേ വഴികളിലൂടെയാണെന്നും ഇതു തടയാൻ മാസ്ക് ആണ് ഏറ്റവും ഫലപ്രദമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.