സി.പി.എ.സി സംവാദം സംഘടിപ്പിച്ചു
ബെംഗളൂരു : സി.പി.എ.സി. ബെംഗളൂരു നടത്തിയ കവിതാ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. നീതിക്ക് വേണ്ടി കലഹിക്കുന്ന കവിതകൾ എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം വി.എസ്. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. മാനവികത തേടുന്ന കവിതകളൊക്കെയും നീതിക്കുവേണ്ടി കലഹിയ്ക്കുന്നവയാണെന്ന് അവർ പറഞ്ഞു.
അറിയപ്പെടുന്ന ആദ്യകവിയുടെ അരുത് കാട്ടാള എന്ന പ്രയോഗം മാനവികതയ്ക്ക് വേണ്ടി ഒരു കവി നടത്തിയ ആജ്ഞയായി വേണം കരുതാൻ. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആശാൻ, വള്ളത്തോൾ, ഉള്ളൂർ, പൊയ്കയിൽ അപ്പച്ചൻ, കുഞ്ചൻ നമ്പ്യാർ, ചങ്ങമ്പുഴ, വയലാർ, ഒ എൻ വി തുടങ്ങിയ കവികൾ പ്രസക്തമാകുന്നത് നീതിക്കും, സ്വാതന്ത്ര്യത്തിനും, മാനവികതയ്ക്കും വേണ്ടിയുള്ള ഉൾക്കാഴ്ചകളുടെ ധന്യത അവരുടെ കവിതകളിൽ ഉള്ളത്കൊണ്ടാണ്. ഇയ്യിടെ നിര്യാതനായ മാധവൻ അയ്യപ്പത്ത് സാദ്ധ്യമെന്ത് എന്ന കവിതയിലൂടെ വേവലാതിയാണ് എപ്പോഴുമെങ്കിൽ/ ജീവിതം കൊണ്ട് കാര്യമെന്താണാവോ എന്നാണ് ചോദിക്കുന്നത്. എപ്പോഴും വേവലാതിയോടെ ജീവിക്കേണ്ടി വരുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ആ ചോദ്യം. വി.എസ്. ബിന്ദു പറഞ്ഞു. സി പി എ സി നടത്തിയ മത്സരത്തിന് ലഭിച്ച എല്ലാ കവിതകളും ശ്രദ്ധേയമാണെന്നും പല ശീർഷകങ്ങളും തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായെന്നും അവർ പറഞ്ഞു.
സംവാദത്തിൽ ഇന്ദിര ബാലൻ, ബ്രിജി, കെ ആർ കിഷോർ, ഗീത പി നാരായണൻ, എം എസ് ചന്ദ്രശേഖരൻ, ടി എം ശ്രീധരൻ, സുദേവ്, ശാന്ത, വല്ലപ്പുഴ ചന്ദ്രശേഖരൻ, ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു. സി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡെന്നിസ് പോൾ പരിപാടി നിയന്ത്രിച്ചു.
കവിതാ മത്സരത്തിലെ വിജയികൾ.
ഒന്നാം സ്ഥാനം:
പെണ്ണുങ്ങൾക്കിടയിലെ എന്റെ ആൺ ജീവിതം.
വിഷ്ണു മോഹൻ, പട്ടാമ്പി, പാലക്കാട്.
രണ്ടാം സ്ഥാനം: ഒരുത്തി
ജിപ്സ വിജീഷ്, കോഴിക്കോട്.
മൂന്നാം സ്ഥാനം:
കലിച്ചി പുറത്ത്, ചീപോതി അകത്ത് –
ആദി, കോഴിക്കോട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.