കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി
ബെംഗളൂരു: കര്‍ണാടകയില്‍ 15നും 18 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ നാളെ ആരംഭിക്കുന്നതിന് മുന്നോടിയായി വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമേയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കോവാക്‌സിന്‍ ഡോസുകളാണ് നല്‍കുന്നത്. 2007 നും അതിന് മുമ്പും ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസമാകുമ്പോള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. സ്വന്തം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യണം. ഇതില്ലാത്തവര്‍ സ്‌കൂള്‍, കോളേജുകളുടെ പ്രധാന അധ്യാപകരുടെ ഫോണ്‍ നമ്പര്‍ നല്‍കണം. സ്‌കൂള്‍ ഐ. ഡി. കാര്‍ ഡോ ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡോ രേഖയാകാം. എന്തെങ്കിലും അസുഖ ബാധിതരായ കുട്ടികളെ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കുത്തിവെപ്പിന് കൊണ്ടുവരേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന വാക്‌സിനേഷനില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാം.
60 വയസ് കഴിഞ്ഞ ജീവിത ശൈലീ രോഗങ്ങളുള്ളവര്‍ക്കും നാളെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. നേരത്തെ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.