ബെംഗളൂരുവിലെ കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം 154 ആയി
ബെംഗളൂരു: ബെംഗളുരുവില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണത്തിലും വര്‍ധനവ്. തിങ്കളാഴ്ച വരെ 141 ആക്ടീവ് കണ്ടയിന്‍മെന്റ് സോണുകളായിരുന്നു നഗരത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയോടെ ഇത് 154 ആയി ഉയര്‍ന്നു. നിലവില്‍ ബൊമ്മനഹള്ളി സോണിലാണ് ഏറ്റവും കൂടുതല്‍ കണ്ടയിന്‍മെന്റ് സോണുകള്‍ ഉള്ളത്. 49 ഇടങ്ങളാണ് ഇവിടെ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. തൊട്ടുപിറകിലുള്ള മഹാദേവപുര സോണില്‍ 48 എണ്ണമാണുള്ളത്. വെസ്റ്റ് സോണ്‍-16, സൗത്ത് സോണ്‍ – 15, ഈസ്റ്റ് സോണ്‍ – 12, യെലഹങ്ക – 10, ദാസറഹള്ളി – 3, ആര്‍.ആര്‍. നഗര്‍ – 1 എന്നിങ്ങനെയാണ് മറ്റ് സോണുകളിലെ കണ്ടയിന്‍മെന്റ് സോണുകളുടെ കണക്ക്. 10 ല്‍ കൂടുതല്‍ കോവിഡ് കേസുകളുള്ള 57 വാര്‍ഡുകളാണ് ബെംഗളൂരുവിലുള്ളത്.
കഴിഞ്ഞ പത്തു ദിവസത്തിനിടെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബെലന്ദൂരിലാണ് (വാര്‍ഡ് നമ്പര്‍ 150 ). ശരാശരി 40 പേര്‍ക്കാണ് ഇവിടെ മാത്രം ദിവസേന രോഗം സ്ഥിരീകരിച്ചത്. ദൊഡനകുണ്ഡി (വാര്‍ഡ് നമ്പര്‍ 85) യില്‍ പ്രതിദിനം 17 പേര്‍ക്കുവീതമാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്ച ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചത് 2053 പേര്‍ക്കാണ്. ജില്ലയിലെ പോസിറ്റി വിറ്റി നിരക്ക് 1.83 ശതമാനമാണ്. 202 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. മൂന്ന് കോവിഡ് മരണം കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിലെ ആകെ കോവിഡ് മരണം 16412 ആയി ഉയര്‍ന്നു. നിലവില്‍ 11423 സജീവ കേസുകളാണ് ജില്ലയില്‍ ഉള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.