കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളില്‍ പതിനായിരം കിടക്കകള്‍ മാറ്റിവെക്കും
ബെംഗളൂരു: ബെംഗളൂരുവില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനായി നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ 10,000 ബെഡുകള്‍ ജനുവരി 16 ഓടെ റിസര്‍വ് ചെയ്യുമെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ (ബി.ബി.എം.പി). ഇതിനായി ആശുപത്രികളില്‍ ബെഡ് മാനേജ്‌മെന്റ് സിസ്റ്റം കാര്യക്ഷമമാക്കുമെന്നും ബി.ബി.എം.പി വ്യക്തമാക്കി.
പുതിയ സംവിധാനം അനുസരിച്ച് ഒരു മൊബൈല്‍ ട്രയേജിംഗ് യൂണിറ്റ് (എം.ടി.യു) കിടക്കക്ക് അപേക്ഷിക്കുന്ന രോഗിയുടെ വീട് സന്ദര്‍ശിച്ച് അവര്‍ക്ക് ആശുപത്രി പ്രവേശനം ആവശ്യമാണോ എന്നും വിലയിരുത്തും. ആശുപത്രിയില്‍ രോഗികള്‍ അമിതമായി എത്തുന്നത് നിയന്ത്രിക്കാനാണ് ഈ നടപടി. രോഗികള്‍ ആദ്യം 1533 എന്ന നമ്പറിലോ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ വിളിച്ച് കിടക്കകൾ ബൂക്ക് ചെയ്യണം. ശേഷം ടെലി ട്രയേജിംഗ് കഴിഞ്ഞ് എം.ടി.യു സംഘം സ്ഥലം സന്ദര്‍ശിക്കും. ഇതിനായി ഓരോ വാര്‍ഡിലും രണ്ട് എം.ടി.യു ജീവനക്കാരേയും ഒരു ആംബുലന്‍സിനേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് പുറമെ സി.വി. രാമന്‍ നഗര്‍, കെ.സി. ജനറല്‍, ജയനഗര്‍, ബൗറിംഗ് എന്നീ ആശുപത്രികളും കോവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ നൂറിലധികം കിടക്കകള്ളുള്ള ആശുപത്രികളോട് ഹെല്‍പ്പ് ഡെസ്‌ക് തുറക്കാന്‍ ആവശ്യപ്പെടുമെന്നും ബി.ബി.എം.പി. ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.