ബെംഗളൂരു വാഹനാപകടം; മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു
ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു. പാലക്കാട് ചെര്‍പ്പുളശേരി തൃക്കടീരി അരവിന്ദാക്ഷന്റെ മകന്‍ അഭിലാഷ് (26), പാലക്കാട് പട്ടാമ്പി മുതുമല കുട്ടപ്പുലാവില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ കെ. ശില്‍പ്പ (30), കോഴിക്കോട് തലക്കളത്തൂര്‍ പറമ്പത്ത് റാഹത്ത് ഹൗസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഫാദില്‍ (24), തിരുവനന്തപുരം പ്രാവച്ചമ്പലം പ്ലാവൂര്‍ കോണത്ത് പരേതനായ തങ്കപ്പന്‍ നായരുടെ മകള്‍ ടി.വി. ജീന (28) എന്നിവരാണ് മരിച്ചത്.
അഭിലാഷ് ഇലക്ട്രോണിക് സിറ്റിയിലേയും ഫാദില്‍ മഹാദേവപുരയിലേയും ഐ.ടി. കമ്പനി ജീവനക്കാരാണ്. മടിവാളയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അക്കൗണ്ടന്റ് എന്ന സ്ഥാപനത്തില്‍ അധ്യാപികയാണ് ശില്‍പ്പ. ജീന കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കോഴ്‌സ് വിദ്യാര്‍ഥിനിയാണ്.
നാലുപേരും സഞ്ചരിച്ച വാഗണര്‍ കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അഭിലാഷാണ് കാര്‍ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി നൈസ് റോഡിലൂടെ മൈസൂരു ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. നാലുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
അപകടവിവരമറിഞ്ഞ് ഓള്‍ ഇന്ത്യാ കെ.എം.സി.സി. പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു. അഭിലാഷിന്റേയും ഫാദിലിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം, കെ.എം.സി.സിയുടെ ആംബുലന്‍സില്‍ നാട്ടിലേക്കയച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.