കുട്ടികളിലെ കോവിഡാനന്തര ലക്ഷണങ്ങൾ നിസാരമായി കാണരുതെന്ന് വിദഗ്ധരുടെ നിർദേശം
ന്യൂഡൽഹി: കുട്ടികളിലെ കോവിഡാനന്തര ലക്ഷണങ്ങൾ നിസാരമായി കാണരുതെന്ന് വിദഗ്ധരുടെ നിർദേശം. മൂന്നാംതരംഗം കൂടുതലായും ബാധിക്കുക കുട്ടികളെയാണെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുട്ടികളിലെ രോഗബാധ നിരക്ക് വളരെ താഴ്ന്ന നിലയിലാണ്.
മൂന്നാംതരംഗം രൂക്ഷമായി ബാധിക്കുന്ന മഹാരാഷ്ട്രയിൽ ഒരു ശതമാനത്തിൽ താഴെയാണ് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചത്. കുട്ടികളിൽ പരിശോധന നടത്താത്തതും സ്വയം പരിശോധനക്ക് ശേഷം ഫലം വെളിപ്പെടുത്താത്തതുമാണ് ഇതിന്റെ കാരണമെന്ന് വിദഗ്ധർ പറയുന്നു.
മഹാരാഷ്ട്രയിൽ ഡിസംബർ 25 മുതൽ ജനുവരി ആറുവരെ ഒന്നുമുതൽ 10 വയസുവരെയുള്ള കുട്ടികളിൽ 2400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, ഒന്നും രണ്ടും തരംഗങ്ങൾ പരിശോധിക്കുമ്പോൾ മുംബൈയിലെ കുട്ടികളുടെ രോഗ വ്യാപനം 10 മുതൽ 15 ശതമാനം വരെയായിരിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൂന്നാംതരംഗം എല്ലാവരെയും ബാധിക്കുമെന്ന് പീഡിയാട്രീഷനായ ഡോ. ബകുൽ പരേഖ് പറയുന്നു. മുംബൈയിൽ പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ 1500 ബെഡുകൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
കുട്ടികളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തവരാണെങ്കിലും കോവിഡിന് ശേഷമുള്ള കാർഡിയാക് പ്രശ്നങ്ങൾ, മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം എന്നിങ്ങനെയുളള സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കുട്ടികളെ നിരന്തരം ശ്രദ്ധിക്കണമെന്നും ശിശുരോഗവിദഗ്ധർ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.