ഡോ. എസ്. സോമനാഥ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍
ബെംഗളൂരു: മുതിര്‍ന്ന ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. എസ്. സോമനാഥനെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ).യുടെ പത്താമത്തെ ചെയര്‍മാനായി നിയമിച്ചു. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ഡോ. സോമനാഥ് തിരുവനന്തപുരം വി.എ.എസ്.സി ഡയറക്ടറാണ്. നിലവിലെ ചെയര്‍മാനായ കെ. ശിവന്‍ ജനുവരി 14 ന് സ്ഥാനമൊഴിയുന്നതിലേക്കാണ് പുതിയ തലവനായി അദ്ദേഹം എത്തുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിക്ഷേപണ സാങ്കേതികവിദ്യയില്‍ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് സോമനാഥ്.
കൊല്ലം ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ സോമനാഥ് 1985 ലാണ് ഐ.എസ്.ആര്‍. ഒ.യില്‍ ചേരുന്നത്. വി.എസ്.എസ്.സിയിലായിരുന്നു തുടക്കം. അധ്യാപകനായ ആലപ്പുഴ തുറവൂര്‍ വേടാംപറമ്പില്‍ ശ്രീധരപ്പണിക്കരുടേയും അരൂര്‍ സ്വദേശി തങ്കമ്മയുടേയും മകനാണ്. ഭാര്യ വത്സല ജി.എസ്.ടി. വകുപ്പില്‍ ഉദ്യോഗസ്ഥ. മകള്‍ മാലികയും മകന്‍ മാധവുംഎഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്.
എം.ജി.കെ. മേനോന്‍ (1972), ഡോ. കൃഷ്ണസ്വാമി കസ്തൂരി രംഗന്‍ (1994-2003), ജി. മാധവന്‍ നായര്‍ (2003-2009), കെ. രാധാകൃഷ്ണന്‍ (2009-2014) എന്നിവരാണ് ഐ.എസ്.ആര്‍.ഒ.യുടെ ചെയര്‍മാന്‍ പദവിയിലെത്തിയ മറ്റു മലയാളികള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.