മൂന്നില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഉള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ ഇനി കണ്‍ടെയിന്‍മെന്റ് സോണ്‍
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ക്ക് ബി.ബി.എം.പി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മൂന്നില്‍ കൂടുതല്‍ കോവിഡ് കേസുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ 7 ദിവസത്തേക്ക് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കും. 50 മുതൽ 100 വരെ വീടുകളുള്ള സമുച്ചയങ്ങളിൽ 50 പേർക്കും നൂറിലധികം വീടുകളുള്ള സമുച്ചയങ്ങളിൽ 100 പേർക്കും കോവിഡ് സ്ഥിരീകരിച്ചാൽ അപ്പാർട്ട്മെൻ്റ് സമുച്ചയം പൂർണമായും കൺടെയിൻമെൻ്റ് സോണാക്കി പ്രഖ്യാപിക്കും.
അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാരേയും വീട്ടുജോലിക്കാരേയും പ്രവേശന കവാടത്തില്‍ തന്നെ തെര്‍മല്‍ സ്‌ക്രീനിങ്ങിനും സാനിറ്റൈസിംഗിനും വിധേയമാക്കണം. കോവിഡ് പരിശോധന, കുത്തിവെപ്പ്, മറ്റു നിയന്ത്രണങ്ങള്‍ എന്നിവിയില്‍ താമസക്കാര്‍ പൂര്‍ണമായും സഹകരിക്കണം. രോഗബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും ക്വാറന്റീന്‍ സ്വീകരിക്കണമെന്നും ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് റെസിഡന്റ് അസോസിയേഷനുകള്‍ ഉറപ്പു വരുത്തണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
നടപ്പാതകളില്‍ മാസ്‌ക് ധരിക്കുക, നീന്തല്‍കുളങ്ങളും കായിക പരിശീലനങ്ങളിലെ പ്രവേശനം ഒഴിവാക്കാനും കളിസ്ഥലങ്ങളില്‍ കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണമെന്നും പൊതു കൂടി ചേരലുകള്‍ ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ കാണാം : Advisories_RWA_13012022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.