യുപിയിൽ ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ്പിയിൽ ചേർന്നു
യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് തിരിച്ചടികൾ തുടരുന്നു. ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും സമാജ് വാദി പാർട്ടിയിൽ ചേർന്നു. ധാരാസിംഗ് ചൗഹാനാണ് എസ് പിയിൽ ചേർന്നത്. ലോക്‌സഭാ, രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുള്ള, സംസ്ഥാനത്തെ സ്വാധീനമുള്ള ഒബിസി നേതാവായ ചൗഹാൻ ബുധനാഴ്ച രാജിവയ്ക്കുന്നതുവരെ യോഗി മന്ത്രിസഭയിൽ പരിസ്ഥിതി, വനം മന്ത്രിയായിരുന്നു. അപ്‌നാ ദൾ എംഎൽഎ ആയ ആർ കെ വർമയും ഇന്ന് എസ് പിയിൽ ചേർന്നു. മുൻ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയും ഭക്ഷ്യ സുരക്ഷാ മന്ത്രിയായിരുന്ന ധരം സിങ് സൈനിയുമടക്കം ബിജെപി വിട്ട ആറ് നിയമസഭാ സാമാജികർ വ്യാഴാഴ്ച എസ്പിയിൽ ചേർന്നിരുന്നു.
ധാരാ സിംഗ് ചൗഹാനെയും ആർ കെ വർമയെയും സ്വാഗതം ചെയ്യുന്നതായും ഡൽഹിയിലെയും ലക്‌നൗവിലെയും ഇരട്ട എൻജിൻ സർക്കാരുമായുള്ള പോരാട്ടമാണിതെന്നും അഖിലേഷ് പറഞ്ഞു. അവരുടേത് നശിപ്പിക്കൽ രാഷ്ട്രീയമാണ്. സമാജ് വാദി പാർട്ടിയുടേത് വികസനത്തിന്റെയും എന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
Former UP minister Dara Singh Chauhan, who had quit from his post in the state cabinet and BJP earlier this week, joins Samajwadi Party in the presence of SP chief Akhilesh Yadav, in Lucknow pic.twitter.com/XA7eopfgGi
— ANI UP/Uttarakhand (@ANINewsUP) January 16, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.