കാട്ടാനയുടെ ആക്രമണം; വിദ്യാര്‍ഥി മരിച്ചു, കൂട്ടുകാരന് ഗുരുതര പരിക്ക്
ബെംഗളൂരു: വൈകുന്നേരം ക്രിക്കറ്റ് കളി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് ഗുരുതരമായി പരിക്കേറ്റു. കുടക് സോമവാരപേട്ട് താലൂക്കിലെ നെലിയഹുഡിക്കേരി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.
നാൽവതക്കെരെ സ്വദേശികളായ ഖാദർ- സമീറ ദമ്പതികളുടെ മകൻ മുഹമ്മദ് ആഷിക് (19) ആണ് മരിച്ചത്. സുഹൃത്ത് അസ്മലിനാണ് പരിക്കേറ്റത്. ഇരുവരുംസിദ്ധാപുരയിലെ സ്വകാര്യ കോളേജിൽ വിദ്യാർഥികളാണ്.
കളി കഴിഞ്ഞ് മടങ്ങവേ കാപ്പിതോട്ടത്തില്‍ മറഞ്ഞിരുന്ന ആനയാണ് ബൈക്കിനെ കണ്ടപ്പോള്‍ ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കവേ ബൈക്കില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആഷിക്കിനെ രക്ഷപ്പെടുത്താനായില്ല. അസ്മില്‍ സിദ്ധാപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.