കൈക്കൂലി കേസ്: ഗെയില്‍ മാര്‍ക്കറ്റിംഗ് വിഭാഗം തലവനും മലയാളിയുമായ ഇ.എസ്. രംഗനാഥന്‍ അറസ്റ്റില്‍
മുംബൈ: ഗെയിലിന്റെ പെട്രോ കെമിക്കല്‍ ഉത്പന്നങ്ങള്‍ക്ക് വില കുറച്ച് നല്‍കി വില്‍പ്പന നടത്താന്‍ ഇടനിലക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ഗെയിലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇ. എസ്. രംഗനാഥന്‍ അടക്കം ആറ് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. രംഗനാഥന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആഭരണങ്ങളും പണവും പിടിച്ചെടുത്തതായി സി.ബി. ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തിലെ ഗെയില്‍ പൈപ്പ് ലൈയിന്‍ പദ്ധതിയിലടക്കം പ്രധാനപങ്കുവഹിച്ച ആളാണ് രംഗനാഥന്‍.
ദില്ലി സ്വദേശികളായ പവന്‍ ഗോര്‍, രാജേഷ് കുമാര്‍ എന്നിവരില്‍ നിന്ന് നാല്‍പത് ലക്ഷം രംഗനാഥന്‍ കൈക്കലാക്കിയെന്നാണ് കേസ്. ഇവര്‍ കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. രംഗനാഥന്റെ നിര്‍ദ്ദേശ പ്രകാരം മലയാളിയായ രാമകൃഷ്ണന്‍ നായര്‍ ഇടനിലക്കാരുടെ പക്കല്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാമകൃഷ്ണന്‍ നായര്‍ നാലാം പ്രതിയാണ്. കേസില്‍ ആകെ ഒമ്പത് പേരാണ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക, ക്രമവിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തുക തുടങ്ങിയ വകുപ്പുകളിലാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.