ഡോ.ജെ. അലക്‌സാണ്ടര്‍ക്ക് വിട നല്‍കി
ബെംഗളൂരു: മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായ ഡോ. ജെ. അലക്‌സാണ്ടര്‍ക്ക് ഉദ്യാന നഗരം വിട നല്‍കി. ഓള്‍ഡ് മൈസൂരു റോഡിലെ ലക്ഷ്മി പുരം ക്രിസ്ത്യന്‍ സെമിത്തേരിയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അലക്‌സാണ്ടറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവര്‍ അനുശോചനം അറിയിച്ചു. എം.എല്‍.എ എന്‍.എ. ഹാരിസ്, മുന്‍ എം.എല്‍.എ റോഷന്‍ ബേഗ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരള സര്‍ക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി വി.പി. ജോയി അനുശോചനം അറിയിച്ചു. നോര്‍ക്ക ബെംഗളൂരു ഓഫീസര്‍ റീസ രഞ്ജിത്ത് പുഷ്പചക്രം സമര്‍പ്പിച്ചു. കേരള സമാജം, ഇ.സി.എ തുടങ്ങിയ വിവിധ മലയാളി സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും പുഷ്പചക്രം സമര്‍പ്പിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. 1963 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പ്രവേശിച്ച അദ്ദേഹം 1992 ലാണ് കർണാടക ചീഫ് സെക്രട്ടറിയായത്. സർവീസിൽ നിന്നും വിരമിച്ച ശേഷം പൊതു പ്രവർത്തനത്തിലേക്കിറങ്ങിയ അദ്ദേഹം കോൺഗ്രസ് മന്ത്രി സഭയിൽ ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.