കേരളത്തിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്രവ്യാപനം ; ആരോഗ്യമന്ത്രി വീണാജോർജ്
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് മൂന്നാം തരംഗമാണെന്നും മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്രവ്യാപനമാണെന്നും ആരോഗ്യമന്ത്രി വീണാജോർജ്. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മൂന്നാഴ്ചക്കുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരും. ഒമിക്രോണിന്റെ തീവ്രത കുറവാണ്, വ്യാപനശേഷി കൂടുതലും. ഡെൽറ്റയേക്കാൾ ആറിരട്ടി വ്യാപന ശേഷിയുണ്ട്. ഒമിക്രോൺ നിസാരമാണെന്ന പ്രചാരണം തെറ്റാണ്.
ഒമിക്രോണിനെതിരെ ജാഗ്രതവേണം. ഒമിക്രോൺ രോഗികളിൽ 17 ശതമാനം പേർക്ക് മാത്രമാണ് മണവും രുചിയും നഷ്ടമാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. സംസ്ഥാനത്ത് ഓക്‌സിജൻ ആവശ്യത്തിനുണ്ട്. മരുന്ന് ക്ഷാമമുണ്ടെന്നത് തെറ്റായ വാർത്തയാണ്. ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം കൂടുന്നുണ്ട്.
അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗികളുടെ കൂട്ടിരിപ്പിന് ഒരാൾമാത്രം മതി. എൻ 95 മാസ്‌ക് തന്നെ ധരിക്കാൻ ശ്രമിക്കണം. പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവർ പുറത്തിറങ്ങരുത്. ഇവർ കോവിഡ് ടെസ്റ്റ് നടത്തണം. വീടുകളിൽ കൃത്യമായി ഐസലേഷൻ ഉറപ്പാക്കണം. വൈറസ് ഓരോ വ്യക്തിയിലും വ്യത്യസ്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴുള്ള സാഹചര്യത്തെ ഒരുമിച്ച് നേരിടണമെന്നും രോഗവ്യാപനത്തിന്റെ വേഗം കുറക്കലായിരുന്നു പ്രതിരോധ തന്ത്രമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.