കോവിഡ് മൂന്നാം തരംഗം; ബെംഗളൂരുവില്‍ 731 പോലീസുകാര്‍ക്ക് രോഗം ബാധിച്ചു
ബെംഗളൂരു: കോവിഡിന്റെ മൂന്നാം തരംഗത്തില്‍ ബെംഗളൂരുവില്‍ ഇതുവരെ 731 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബെംഗളൂരു സിറ്റി പോലിസ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് വെസ്റ്റ് ഡിവിഷനിലാണ് (180). രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ രോഗമുക്തി നേടി.
നഗരത്തില്‍ കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിറ്റി പോലീസ് കമീഷണര്‍ കമാല്‍ പന്ത് നിര്‍ദേശം നല്‍കി. പോലിസ് സ്റ്റേഷനുകളും പോലീസ് വാഹനങ്ങളും യഥാസമയം അണുവിമുക്തമാക്കണമെന്നും പോലീസുകാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പട്രോളിംഗ് ഡ്യൂട്ടിക്ക് ചെറുപ്പക്കാരെ നിയോഗിക്കാനും മുതിര്‍ന്ന പോലീസുകാരെ സ്റ്റേഷനുകളിലെ ഡ്യൂട്ടിക്ക് നിയോഗിക്കണല്ലെന്നും പോസിറ്റീവായവരെ ഉടന്‍ ഐസൊലേഷനില്‍ ആക്കണമെന്നും മറ്റു പോലീസുകാര്‍ ഉടന്‍ പരിശോധനക്ക് വിധേയമാകണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറെ രൂക്ഷമായത് ബെംഗളൂരുവിലാണ്. ചൊവ്വാഴ്ച മാത്രം കാല്‍ ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് (25595) നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,78,328 സജീവ കേസുകളാണ് ബെംഗളൂരുവില്‍ ഉള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.