യുഎസിൽ ഫൈവ് ജി സേവനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നത് വിമാനസർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
വാഷിങ്ടൺ: യുഎസിൽ ഫൈവ് ജി സേവനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നത് വിമാനസർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ മൊബൈൽ സേവന ദാതാക്കളായ വെറൈസണും എടി ആൻഡ് ടിയും 5ജിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ആയിരക്കണക്കിനു വിമാനങ്ങൾ പറത്താനാകാതെ വരുമെന്നുകാട്ടി പ്രധാന വിമാനകമ്പനികളുടെ ചീഫ് എക്സിക്യുട്ടീവുമാർ ഗതാഗത സെക്രട്ടറി പീറ്റ് ബൂഡെജജിനു കത്തെഴുതിയത്. 1100-ലേറെ വിമാനങ്ങളെ ഇതു ബാധിക്കുമെന്നും ഒരുലക്ഷം യാത്രക്കാർ ബുദ്ധിമുട്ടുമെന്നും കത്തിൽ പറയുന്നു.
അതിവേഗ 5ജി ഇന്റർനെറ്റിന് സി-ബാൻഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വിമാനങ്ങൾ അവ പറക്കേണ്ട ഉയരമറിയുന്നതും ഇതിനു സമാനമായ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളുപയോഗിച്ചാണ്.
ഈ തംരഗങ്ങളിലെ സമാനത വിമാനങ്ങളുടെ ഉപകരണങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് വിമാനകമ്പനികൾ പറയുന്നത്. എന്നാൽ, സി-ബാൻഡ് തരംഗങ്ങൾ ബാധിക്കാനിടയുള്ള ഉപകരണങ്ങൾ പരിഷ്കരിക്കാൻ വിമാനകമ്പനികൾക്ക് വർഷങ്ങളുണ്ടായിരുന്നുവെന്നാണ് വെറൈസണിന്റെയും എടി ആൻഡ് ടിയുടെയും വാദം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.