പരാതിയുമായെത്തിയ യുവതിയെ പോലീസ് സബ് ഇൻസ്‌പെക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി
ബെംഗളൂരു: പരാതിയുമായെത്തിയ യുവതിയെ പോലീസ് സബ് ഇൻസ്‌പെക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. ഹെന്നൂർ എസ്‌ഐ വസത്കുമാർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് യുവതി സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിന് പരാതി നൽകിയത്. താൻ നൽകിയ പരാതിയിൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ എസ്‌ഐ വസന്തകുമാർ വിസമ്മതിക്കുക മാത്രമല്ല കൈക്കൂലി ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇല്ലാത്ത കേസുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി അവകാശപ്പെട്ടു. താൻ ഇടപെട്ട് രണ്ട് സ്ത്രീകൾക്ക് അപ്പാർട്ട്മെന്റ് വാടകയ്‌ക്ക് എടുത്ത് നൽകിയിരുന്നു. എന്നാൽ ഇവർ ഒരു വർഷത്തിലേറെയായി വാട്ടർ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ജനുവരി 13 ന് വഴക്കുണ്ടായി. അവർ ശാരീരികമായി ഉപദ്രവിച്ചു. വഴക്കിനിടെ ഒരുയുവതിയുടെ ഭർത്താവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായും പരാതിക്കാരി ആരോപിച്ചു.
പരാതിയുമായി ഹെന്നൂർ പോലീസിനെ സമീപിച്ചപ്പോൾ എസ്‌ഐ വസത്കുമാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു. എസ്‌ഐ സ്റ്റേഷനിലെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി രണ്ട് ഓപ്ഷനുകൾ നൽകി. ഒന്നുകിൽ അഞ്ച് ലക്ഷം രൂപ നൽകുക അല്ലെങ്കിൽ സന്തോഷിപ്പിക്കുക. വിസമ്മതിച്ചപ്പോൾ എസ്ഐ തനിക്കെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. എസ്ഐയുടെ സംഭാഷണം പകർത്തിയ ഫോൺ അദ്ദേഹം നശിപ്പിച്ചതായും പരാതിക്കാരി ആരോപിച്ചു. അതേസമയം, യുവതിയുടെ പരാതി കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് എസ്ഐ വസന്തകുമാർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.