കോവിഡ് വ്യാപനം: ബെംഗളൂരുവിൽ സ്കൂളുകൾ 29 വരെ അടച്ചിടും
ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് കേസുകളിൽ വർധനവ് തുടരുന്ന സാഹചര്യത്തിൽ ഈ മാസം 29 വരെ സ്കൂളുകൾ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. അതേ സമയം മറ്റു ജില്ലകളിലെ സ്കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി വെള്ളിയാഴ്ച നടത്തിയ യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 10, 11,12 ഒഴികെയുള്ള ക്ലാസുകളാണ് അടച്ചിടുന്നത്. ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്തി അടുത്ത വെള്ളിയാഴ്ച സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കേസുകൾ താരതമ്യേന കുറവുള്ള ജില്ലകളിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് 6-15 പ്രായപരിധിയിലുള്ള 5.33 ലക്ഷം കുട്ടികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയെന്നും ഇതിൽ രോഗം സ്ഥിരീകരിച്ചത് 5.94 % കുട്ടികൾക്കു മാത്രമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറന്നതിന് ശേഷം കുട്ടികളിൽ രോഗം സ്ഥിരീകരിക്കുന്നതിലടക്കമുള്ള കാര്യങ്ങൾ കർശനമായി നിരീക്ഷിക്കാനും അതിനനുസരിച്ചുള്ള ചികിത്സ ഏർപ്പെടുത്താനും മറ്റ് നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിന് യോഗത്തിൽ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.