ട്രെയിനില്‍ ഇനി രാത്രികളിലെ പാട്ടും സംസാരവും വേണ്ട; പണികിട്ടും
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ രാത്രി പത്തു മണി മുതല്‍ രാവിലെ ആറ് മണിവരെ യാത്രക്കാരുടെ ഉറക്കത്തിന് തടസമാകുന്ന തരത്തിലുള്ള പാട്ടും സംസാരവും വിലക്കി റെയില്‍വേ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. പാട്ടും സംസാരവും ബഹളവും രാത്രിയാത്രകളില്‍ യാത്രക്കാരുടെ ഉറക്കത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് റെയില്‍വേയുടെ നടപടി.
എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും ടി.ടി.ഇമാര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, കോച്ച് അറ്റന്റര്‍മാര്‍ എന്നിവര്‍ ഇത് ഉറപ്പാക്കും. യാത്രക്കാരില്‍ ഇതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
രാത്രി പത്ത് മണിക്ക് ശേഷം എല്ലാ വിളക്കുകളും സ്വിച്ച്ഡ് ഓഫ് ചെയ്യണമെന്നും നിര്‍ദേശങ്ങളിലുണ്ട്. ഈ സമയങ്ങളില്‍ യാത്രക്കാര്‍ സംഘം ചേര്‍ന്ന് സംസാരത്തിലേര്‍പ്പെടരുതെന്നും ഇത്തരത്തിലുള്ള പരാതികള്‍ മറ്റു യാത്രക്കാരില്‍ നിന്നുമുണ്ടായാല്‍ കർശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. റെയില്‍വേയുടെ പുതിയ തീരുമാനത്തിന് മികച പ്രതികരണമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.