കര്‍ണാടകയിലെ കോവിഡ് പരിശോധനകള്‍ ആറ് കോടി പിന്നിട്ടു
ബെംഗളൂരു: കര്‍ണാടകയിലെ കോവിഡ് പരിശോധനകളുടെ എണ്ണം ആറ് കോടി കവിഞ്ഞു. 2020 മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച പരിശോധനകള്‍ 2022 ജനുവരി 22 വരെ എത്തിയപ്പോൾ 6,01, 14, 815 സാമ്പിളുകളാണ് പരിശോധിച്ചതെന്നും രോഗവ്യാപനത്തിനെതിരെ സംസ്ഥാനം നടത്തിയ പോരാട്ടത്തില്‍ ഇതൊരു നാഴികകല്ലാണെന്നും ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തിയ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടകയെന്നും ഇത്തരമൊരു പോരാട്ടത്തിന് പിന്തുണച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരരേയും ജില്ലാ അധികാരികളേയും അഭിനന്ദിക്കുന്നതായും ഡോ. കെ. സുധാകര്‍ പറഞ്ഞു.
1,14,12,152 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളും 4,87,02,653 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുമാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്. കോവിഡ് പരിശോധനക്കായി സംസ്ഥാനത്ത് 268 ലാബുകളാണ് ഉള്ളത്. ഇതില്‍ 99 സര്‍ക്കാര്‍ ലാബുകളും 169 സ്വകാര്യ ലാബുകളുമാണ്. ഇതിന് പുറമെ സാമ്പിളുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കീഴില്‍ 3102 കേന്ദ്രങ്ങളും സ്വകാര്യ മേഖലയില്‍ 666 കേന്ദ്രങ്ങളുണ്ട്. രണ്ട് ലക്ഷത്തിന് മുകളിലാണ് സംസ്ഥാനത്തെ നിലവിലെ പ്രതിദിന പരിശോധനകള്‍.
Testing has been one of the cornerstones of Karnataka's success in fighting Covid. We have completed 6️⃣ crore tests since the beginning of the pandemic, third highest in the country.
Congratulations to all the health workers and district administration who made this possible. pic.twitter.com/pwUT9tG0IQ— Dr Sudhakar K (@mla_sudhakar) January 22, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.