ബെംഗളൂരുവിലേക്കുള്ള സ്വിഫ്റ്റ് ബസ് മറ്റൊരു ബസിൽ ഇടിച്ചു; ചില്ലുകൾ തകർന്നു
കോഴിക്കോട്: ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നീങ്ങി മറ്റൊരു ബസിൽ ഇടിച്ചു. മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിലാണ് സംഭവം. ബസ് പിന്നോട്ടേക്ക് നീങ്ങി ടെർമിനലിലെ മറ്റൊരു കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസിലാണ് തട്ടിയത്. ശനിയാഴ്ച രാത്രി 8.10- ഓടെയാണ് സംഭവം. പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനമടിച്ച് തിരുവനന്തപുരം-കോഴിക്കോട് ലോ ഫ്‌ളോര്‍ ബസ് ട്രാക്കിലേക്ക് വരുന്നതിനിടെ ട്രാക്കില്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിട്ട കോഴിക്കോട്-ബെംഗളൂരു കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് പിറകോട്ട് നീങ്ങി തട്ടുകയായിരുന്നു. ലോ ഫ്‌ലോര്‍ ബസിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ഡ്രൈവര്‍ ഹാന്റ്‌ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടത്തിന് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ സർവീസ് ആരംഭിച്ച അന്നു തന്നെ അപകടത്തിൽപെട്ടിരുന്നു. ഏപ്രിൽ 11ന് തിരുവനന്തപുരം ഡിപ്പോ, കല്ലമ്പലം എന്നിവിടങ്ങളും ഏപ്രിൽ 12ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ വച്ചും അപകടം ഉണ്ടായി. ഏപ്രിൽ 14ന്, തൃശൂർ കുന്നംകുളം മലായ ജംക്‌ഷനു മുന്നിൽ വാനിടിച്ചു വീണ തമിഴ്നാട് സ്വദേശി പരസ്വാമി (55) യുടെ കാലിൽ കൂടി സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.