Follow the News Bengaluru channel on WhatsApp

മലയാളി ബൈക്ക് റേസിങ് താരത്തിന്റെ കൊലപാതകം: ഭാര്യ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് വേലായുധൻമൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ബെംഗളൂരു ആർ.ടി.നഗറിലെ സുമേറ പർവേസിനെയാണ് കേസ് അന്വേഷിക്കുന്ന രാജസ്ഥാൻ പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ ജയ്സാല്‍മറിലെ കോടതിയില്‍ ഹാജറാക്കിയ ശേഷം 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മൂന്ന് വര്‍ഷത്തോളം പോലീസിനെ കബളിപ്പിച്ച്‌ മുങ്ങി നടക്കുകയായിരുന്നു സുമേറ. ഇവര്‍ നിരന്തരം ലോക്കേഷനുകള്‍ മാറ്റുകയും, ഫോണ്‍ സിം മാറ്റുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മറ്റൊരു പ്രതിയായ അഷ്ബാഖിന്റെ മാനേജർ അബ്ദുൾസാദിറിനെ ഇനി പിടികിട്ടാനുണ്ട്. റേസിങ് ടീമിലെ അംഗങ്ങളായ കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവർ കേസിൽ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.

2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാൽമേറിൽ റേസിങ് പരിശീലനത്തിനിടെയാണ് അഷ്ബാഖിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ സുമേറ, സാബിഖ്, കർണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവർക്കൊപ്പമാണ് അഷ്ബാഖ് ജയ്സാൽമേറിലെത്തിയത്. അഷ്ഫാഖ് മരണപ്പെട്ട വിവരം ന്യൂമാഹിയിലെ കുടുംബത്തെ അറിയിച്ചത് 48 മണിക്കൂര്‍ കഴിഞ്ഞായിരുന്നു  രാജസ്ഥാനിലേക്ക് പോകാന്‍ ബന്ധുക്കൾ ശ്രമിച്ചെങ്കിലും പ്രതികള്‍ പലകാരണങ്ങള്‍ പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യവും ഇവര്‍ തള്ളിക്കളഞ്ഞു. കുടുംബത്തിന്റെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനിൽതന്നെ അതിവേഗം കബറടക്കുകയായിരുന്നു. ഇതിനു പുറമേ അന്വേഷണവുമായി സഹകരിക്കാതെ പരാതിയില്ലെന്ന് പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറിയതോടെ സംഭവത്തിന് പിന്നിില്‍ മറ്റെന്തെക്കെയോയുണ്ടെന്നു ബന്ധുക്കള്‍ ഉറപ്പിക്കുകയായിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടിൽനിന്ന് 68 ലക്ഷം രൂപ പിൻവലിച്ചതും സംശയത്തിനിടയാക്കി. പരിശീലനത്തിനിടെ അപകടം സംഭവിച്ച്‌ അഷ്ബാഖ് മരിച്ചുവെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ അഷ്ബാഖിന്‍റെ സഹോദരന്‍ ടികെ അര്‍ഷാദും, അമ്മ സുബൈദയും നല്‍കിയ പരാതിയെ തുടർന്ന് എസ്പി അജയ് സിംഗിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഷ്ബാഖ് കൊലചെയ്യപ്പെട്ടതാണ് എന്ന് കണ്ടെത്തിയത്.

ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന കാലത്താണ് അഷ്ഫാഖ് ബെംഗളൂരു ആര്‍ടി നഗറിലെ സുമേറ പര്‍വേസിനെ പരിചയപ്പെട്ടത്. വിവാഹത്തിനു ശേഷം കുടുംബം ദുബായിലേക്ക് പോയി. അവിടെ ഇസ്ലാമിക് ബാങ്കിലായിരുന്നു അഷ്ഫാഖിന് ജോലി. പിന്നീട് വീണ്ടും ബെംഗളൂരുവിലേക്ക് തിരിച്ചെത്തുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.