കാർത്തി ചിദംബരം ഉൾപ്പെട്ട വിസ തട്ടിപ്പ് കേസ്; സുഹൃത്ത് അറസ്റ്റിൽ
ഡൽഹി : പഞ്ചാബിലെ തൽവണ്ടി സാബോ പവർ ലിമിറ്റഡിൽ ജോലി ചെയ്യുന്ന 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ലോക്സഭാ എംപി കാർത്തി ചിദംബരത്തിന്റെ അടുത്ത അനുയായി എസ് ഭാസ്‌കര രാമനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ ഭാസ്‌കർ രാമന്റെ വീട്ടിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
2011ൽ ചൈനീസ് പൗരന്മാർക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നൽകിയ കേസിൽ ഇപ്പോൾ കാർത്തി ചിദംബരം അന്വേഷണം നേരിടുകയാണ്. പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് ആരോപിക്കപ്പെടുന്നത്. നേരത്തെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കമുള്ള നിരവധി കേസുകൾ കാർത്തി ചിദംബരത്തിനെതിരെയുണ്ട്.
കഴിഞ്ഞ ദിവസം കാർത്തി ചിദംബരത്തിന്റെ വസതികളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഡൽഹി, ചെന്നൈ, മുംബൈ, പഞ്ചാബ്, കർണാടക, ഒഡിഷ എന്നിവിടങ്ങളിലുള്ള കാർത്തിയുടെ വസതികളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ഡൽഹിയിലെ ചിദംബരത്തിന്റെയും കാർത്തിയുടെയും ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു.
താൻ പ്രതിയാകാത്ത കേസിലാണ് റെയ്ഡെന്നും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും രാജ്യസഭാ അംഗം കൂടിയായ ചിദംബരം പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ഇത് എത്രാമത്തെ തവണയാണ് നടക്കുന്നത്. എന്റെയടുത്ത് കണക്കില്ല. ഇതൊരു റെക്കോർഡ് തന്നെയാകുമെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.