മരിച്ചാലും അമ്മയെ പിരിയുവാൻ വയ്യ; മൃതദേഹം വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് മൂടി സൂക്ഷിച്ച് മകന്‍
ചെന്നൈ: മരിച്ചു പോയ അമ്മയുടെ മൃതദേഹം വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് മൂടി സൂക്ഷിച്ച് മകന്‍. ചെന്നൈയിലെ സരസ്വതി നഗറിലാണ് സംഭവം. സംഭവത്തില്‍ മകനായ സുരേഷിനെ(53) പോലീസ് അറസ്റ്റ് ചെയ്തു. അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് സുരേഷ് പോലീസിനോട് പറഞ്ഞത്. 86കാരിയായ അമ്മ ചെമ്പകത്തെയാണ് മരണശേഷം എന്നും കണ്ടു കൊണ്ടിരിക്കാൻ മകൻ വീപ്പയില്‍ സൂക്ഷിച്ചത്.
ചെമ്പകം കുറച്ചു വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചുദിവസമായി ചെമ്പകത്തെ പുറത്തേക്ക് കാണാതായതോടെ സുരേഷുമായി അകന്നുകഴിയുകയായിരുന്ന ഭാര്യയെ അയല്‍വാസികള്‍ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ സുരേഷിന്റെ സഹോദരനെ കാര്യം അറിയിച്ചു. അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചതായും സംസ്‌കാരം നടത്തിയതായും സുരേഷ് സഹോദരനോട് പറഞ്ഞു. തുടര്‍ന്ന് മൂത്ത സഹോദരന്‍ നീലാങ്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് എത്തിയതോടെ അമ്മയുടെ മരണശേഷം മൃതദേഹം പ്ലാസ്റ്റിക് ബാരലില്‍ ഇട്ട് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചതായി സുരേഷ് വെളിപ്പെടുത്തി.
ബാരല്‍ തകര്‍ത്ത് പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ചെമ്പകം അസുഖങ്ങള്‍ മൂലം മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ക്കാരനായ സുരേഷ് മാനസികമായി പ്രശ്‌നം നേരിടുന്നയാളാണെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.