Follow the News Bengaluru channel on WhatsApp

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എജി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. ആർട്ടിക്കിൾ 142 പ്രയോഗിച്ച് കുറ്റവാളിയെ മോചിപ്പിക്കുന്നതാണ് ഉചിതം എന്ന് സുപ്രീം കോടതി പറഞ്ഞു. ബുധനാഴ്ച, ജസ്റ്റിസുമാരായ നാഗേശ്വര റാവു, ബിആർ ബാവായ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. . 31 വർഷത്തിനുശേഷമാണ് ജയിൽ മോചനം. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്.

2018-ൽ തമിഴ്നാട് സർക്കാരിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ ജയിൽ മോചിതനാവണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പേരറിവാളൻ സമർപ്പിച്ച ഹർജിയിൽ ഇതുവരെയും തീരുമാനമെടുത്തിരുന്നില്ല. ഇതോടെയാണ് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചത്.

രാജീവ് ഗാന്ധിയെ വധിക്കാൻ ഗൂഡാലോചന നടത്തിയ മുഖ്യ പ്രതി ശിവരസന് സ്‌ഫോടക വസ്തുക്കളും 9 വോൾട്ട് ബാറ്ററിയും നൽകിയതിനാണ് പേരറിവാളൻ ശിക്ഷിക്കപ്പെട്ടത്. 1998 ൽ പേരറിവാളനടക്കം 26 പ്രതികൾക്ക് കോടതി വധ ശിക്ഷ വിധിച്ചിരുന്നു. 1999 ൽ 19 പ്രതികളെ വെറുതേ വിട്ടു. തുടർന്ന് പേരറിവാളൻ ദയാ ഹർജി നൽകുകയായിരുന്നു.വധശിക്ഷ ഇളവുചെയ്യുന്നതിന് നൽകിയ ദയാഹർജികൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിലാണ് പേരറിവാളന്റെ ശിക്ഷ 2014ൽ ജീവപര്യന്തമാക്കി കുറച്ചത്. 26 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിന് ശേഷം 2017 ജനുവരി 24 നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്.

നേരത്തെ, 2022 മാർച്ച് 9 ലെ ഉത്തരവിലൂടെ എ ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനുശേഷം അദേഹം ഏപ്രിലിൽ പരോളിലിറങ്ങിയിരുന്നു. 2022 ഏപ്രിൽ 27 ന്, എജി പേരറിവാളനെ മൂന്ന് പതിറ്റാണ്ടിലേറെ ശിക്ഷ അനുഭവിച്ചതിനാൽ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിൽ സുപ്രീം കോടതി കേന്ദ്രത്തിനോട് അഭിപ്രായം തേടിയിരുന്നു. തുടർന്ന് ജയിൽ മോചിതനാവണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ സമർപ്പിച്ച ഹർജിയിൽ 2022 മെയ് 11-ന് സുപ്രീം കോടതി വിധി മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന വാദത്തിൽ കേന്ദ്രത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളികളയുകയായിരുന്നു.’ആർട്ടിക്കിൾ 161 പ്രയോഗിക്കുമ്പോൾ വിശദീകരിക്കാനാകാത്ത കാലതാമസം ഉണ്ടാകില്ലെന്നും ,അത് ജുഡീഷ്യൽ പുനരവലോകനത്തിന് വിധേയമാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു .ദയാഹർജി നൽകുന്ന സന്ദർഭങ്ങളിൽ, രാഷ്ട്രപതിക്ക് മാത്രമേ പ്രത്യേക അധികാരങ്ങൾ ഉണ്ടായിരിക്കൂവെന്നും അതിനാൽ 31 വർഷം ശിക്ഷ അനുഭവിച്ച പ്രതിയെ വിട്ടയക്കുകയാണെന്നും കോടതി വിധിക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.