വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 11 വാട്‌സാപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി ബെസ്‌കോം
ബെംഗളൂരു: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ 11 വാട്സാപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ച് ബെസ്‌കോം(ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി). കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതിയുമായി ബന്ധപ്പെട്ട് ബെസ്‌കോമിലേക്ക് നിരവധി പരാതികളും അന്വേഷണങ്ങളുമാണ് എത്തിയത്. 1912 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറാണ് പരാതികള്‍ക്കും അന്വേഷണത്തിനുമായി ബെസ്‌കോം നേരത്തെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ പേര്‍ ഈ നമ്പറില്‍ വിളിച്ചാല്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നതിനെ തുടര്‍ന്നാണ് ബെസ്‌കോം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും വാട്സാപ്പ് നമ്പറിലൂടെ അറിയിക്കാം. ഉപഭോക്താക്കളുമായി വേഗത്തില്‍ ബന്ധപ്പെടാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമാണ് ഒരോ മേഖലയിലേക്കും പ്രത്യേക വാട്സാപ്പ് നമ്പറുകള്‍ ഏർപ്പെടുത്തിയതെന്ന് ബേസ്കോം അറിയിച്ചു. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതിമന്ത്രി വി. സുനില്‍കുമാര്‍ നിര്‍വഹിച്ചു.
ഹെൽപ്പ് ലൈൻ നമ്പറുകൾ
ബെംഗളൂരു അർബൻ ജില്ല:
-
സൗത്ത് സർക്കിൾ- 8277884011
-
വെസ്റ്റ് സർക്കിൾ-8277884012
-
ഈസ്റ്റ് സർക്കിൾ-8277884013
-
നോർത്ത് സർക്കിൾ-8277884014
മറ്റു ജില്ലകളിലെ നമ്പർ:
-
കോലാർ-8277884015
-
ചിക്കബെല്ലാപുര-8277884016
-
ബെംഗളൂരു റൂറൽ-8277884017
-
രാമനഗര-8277884018
-
തുമകൂരു-8277884019
-
ചിത്രദുർഗ- 8277884020
-
ദാവണഗെരെ-8277884021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.