ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടി: തൊഴില്‍ രഹിതനായ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിക്കളഞ്ഞു
കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലി കിട്ടിയ ഭാര്യയുടെ കൈ വെട്ടിക്കളഞ്ഞ് ഭര്‍ത്താവ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ ക്രൂരത. പശ്ചിമ ബംഗാളിലെ തെക്കന്‍ ബുര്‍ദ്വാന്‍ ജില്ലയില്‍ കെതുഗ്രാമിലാണ് സംഭവം. തൊഴില്‍ രഹിതനായ ഷേര്‍ മുഹമ്മദ് എന്നയാളാണ് ഭാര്യ രേണു കാതൂണിന്റെ കൈ മുറിച്ച് കളഞ്ഞത്. ഇതിന് ശേഷം യുവാവ് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചു. മുറിച്ച് കളഞ്ഞ കൈകള്‍ കൂട്ടിച്ചേര്‍ക്കാതിരിക്കാന്‍ വീട്ടില്‍ ഒളിപ്പിച്ച് വെച്ച ശേഷമാണ് ഇയാള്‍ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായാണ് വിവരം.
തലയണയില്‍ കൈകള്‍ അമര്‍ത്തി വെച്ചശേഷം മുറിച്ച് കളയുകയായിരുന്നു എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിന്റെ വീട്ടുകാരും ഒളിവില്‍ പോയിരിക്കുകയാണ്. തൊഴില്‍രഹിതനായിരുന്ന മുഹമ്മദ്, തന്റെ ഭാര്യയ്‌ക്ക് ജോലി ലഭിച്ചാല്‍ അവള്‍ തന്നെവിട്ട് പോകുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ, അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ സ്വീകരിക്കരുതെന്ന് ഇയാള്‍ താക്കീത് ചെയ്തിരുന്നു. ഇത് വകവെയ്‌ക്കാതെ രേണു ജോലി ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഭര്‍ത്താവ് ഈ ക്രൂരത ചെയ്തത്. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ക്രൂരതയില്‍ കുടുംബത്തിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.