നാല് വർഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിൽ 45,000 പേരെ നിയമിക്കും
ന്യൂഡൽഹി: സൈനിക റിക്രൂട്ട്മെന്റിൽ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. വിരമിക്കുന്നത് വരെ അല്ലെങ്കിൽ 15 – 20 വർഷം സേവനം ചെയ്യുക എന്ന നിലവിലെ വ്യവസ്ഥകളെ അടിമുടി കേന്ദ്രം പരിഷ്കരിച്ചു. പകരം ഹ്രസ്വകാലത്തേക്കും ഇനി സൈനികരായി സേവനം അനുഷ്ഠിക്കാം എന്നതാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെളിപ്പെടുത്തി. പുതിയ തീരുമാന പ്രകാരം 17.5 മുതൽ 21 വയസ് വരെയുള്ളവർക്കാണ് നിയമനം ലഭിക്കുക. അഗ്നീപഥ് എന്ന പദ്ധതിയിലാണ് നാല് വർഷത്തേക്ക് സൈനികരെ നിയമിക്കുക.
അഗ്നീപഥ് പദ്ധതിയിലൂടെ സൈന്യത്തിൽ ചേരുന്നവരെ അഗ്നിവീർ എന്നായിരിക്കും അറിയപ്പെടുക. നാല് വർഷത്തിന് ശേഷം ഇവർ പിരിഞ്ഞുപോകണം. അതേസമയം ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കുകയും ചെയ്യും. നാല് വർഷത്തെ നിയമനത്തിന് മുന്നോടിയായി ആറ് മാസത്തെ പരിശീലനവുമുണ്ടാകും. ഈ കാലയളവിൽ 30,000 മുതൽ 40,000 രൂപ വരെ ശമ്പളവും അഗ്നീപഥ് സേനാംഗങ്ങൾക്ക് ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.
സ്ഥിര നിയമനം നടത്തുമ്പോൾ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാദ്ധ്യതയും പെൻഷൻ ബാദ്ധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നാണ് രാജ്നാഥ് സിംഗ് അറിയിച്ചിരിക്കുന്നത്. 2023 ജൂലായ് മാസത്തിൽ ആദ്യ ബാച്ച് സജ്ജമാകും. കരസേന, വ്യോമസേന, നാവികസേന എന്നീ വിഭാഗങ്ങളിലേക്കും നിയമനമുണ്ടാകും.അഗ്നിവീർ സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ വ്യക്തമാക്കി. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.
സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും ഇവർക്കും ഉണ്ടാവുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 11 മുതൽ 12 ലക്ഷം രൂപ വരെയുള്ള പാക്കേജിലായിരിക്കും നാല് വർഷത്തിന് ശേഷം ഇവരെ പിരിച്ചുവിടുക. എന്നാൽ ഇവർക്ക് പെൻഷൻ ലഭിക്കില്ല. പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബഡ്ജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. ആദ്യ ബാച്ചിൽ 45,000 പേരെയായിരിക്കും റിക്രൂട്ട് ചെയ്യുക.
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീം സായുധ സേനയ്ക്ക് യുവത്വത്തിന്റെ മുഖം നൽകുന്ന ഒരു പരിവർത്തന സംരംഭമാണെന്നും പുതിയ തീരുമാനം ചരിത്രം രചിക്കുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
The Union Cabinet chaired by Prime Minister Shri @narendramodi today approved an attractive recruitment scheme for Indian youth to serve in the Armed Forces.
The scheme is called AGNIPATH and the youth selected under this scheme will be known as Agniveers. pic.twitter.com/ogrikrmhcz
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) June 14, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.