സിൽവർ ലൈൻ അപ്രായോഗികം. വൈകി വന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവിന് നന്ദി. കെ സുരേന്ദ്രന്‍
പാലക്കാട്: സിൽവർ ലൈനിൽ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാർത്ഥ്യം തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വൈകിവന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവിനും വിവേകത്തിനും നന്ദിയുണ്ട്. പാലക്കാട് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു സുരേന്ദ്രൻ.
പദ്ധതിക്ക് ആദ്യമേ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. സിൽവർ ലൈനിന് ഒരു സർക്കാരിനും അനുമതി നൽകാനാവില്ല. അത് അപ്രായോഗികമായ പദ്ധതിയാണ്. ഇപ്പോൾ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ ബോധ്യമായി. മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെയാണ് കത്താൻ സമയമെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു
മുഖ്യമന്ത്രി ദുരഭിമാനം കൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. ദുരഭിമാനമാണ് അദ്ദേഹത്തെ നയിക്കുന്നത്. അത് നാം പലപ്പോഴും കണ്ടതാണ്. ഇത് തന്നെയാണ് എല്ലാ കാര്യത്തിലും കേരളത്തിൽ ഉണ്ടായതെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. കൂടെയുള്ളവരുടെ വാക്ക് കേട്ട് മുഖ്യമന്ത്രി അബദ്ധങ്ങളിൽ ചെന്നുചാടുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രി പദം പ്രത്യേക ആക്ഷനിലൂടെ ലഭിച്ചതല്ല. ജനം കനിഞ്ഞ് നൽകിയതാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.