Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നാല് മേൽപ്പാലങ്ങൾ കൂടി നിർമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നാല് മേൽപ്പാലങ്ങൾ കൂടി നിർമിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ(ബി.ബി.എം.പി). അമൃത് നഗരോത്തന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാലങ്ങളുടെ നിർമാണത്തിനായി 404 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.

ഹഡ്‌സൺ സർക്കിൾ-മിനർവ സർക്കിൾ മേൽപ്പാലം, കനകപുര റോഡ്-സരക്കി സിഗ്നൽ, ഇട്ടമാഡു ജംഗ്ഷൻ- കാമാഖ്യ ജംഗ്ഷൻ, ബസവേശ്വര നഗർ-വെസ്റ്റ് കോർഡ് റോഡ് എന്നിവയാണ് പുതുതായി നിർമിക്കുന്ന മേൽപ്പാലങ്ങൾ. ആറുമാസത്തിനുള്ളിൽ പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള പ്രാരംഭനടപടി പൂർത്തിയാക്കാനാണ് കോർപ്പറേഷൻ്റെ തീരുമാനം. ടെൻഡർ പൂർത്തിയായിക്കഴിഞ്ഞാൽ രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ചെറുറോഡുകൾ വികസിപ്പിക്കാനുള്ള പദ്ധതിയും കോർപ്പറേഷൻ നടപ്പിലാക്കുന്നുണ്ട്. മേൽപ്പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരളവുവരെ കുറയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.