ബെംഗളൂരുവിൽ കേരള രജിസ്ട്രേഷനിലുള്ള വാഹനം തടഞ്ഞു നിർത്തി കൈക്കൂലി ആവശ്യപ്പെട്ട സംഭവം; രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: ബെംഗളൂരുവില്‍ കേരള രജിസ്‌ട്രേഷനിലുള്ള കാര്‍ തടഞ്ഞു നിര്‍ത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കാര്‍ യാത്രക്കാരനായ സന്തോഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മഹേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ ഗംഗാധരപ്പ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ജൂണ്‍ 10 നായിരുന്നു സംഭവം. സന്തോഷ് കുമാര്‍ തന്റെ കാറില്‍ വാഷ് ബേസിനുമായി യാത്ര ചെയ്യവേ ഇരുവരും കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ കാണിച്ചെങ്കിലും കാറിനകത്ത് വാഷ് ബേസിന്‍ കണ്ടതോടെ കാര്‍ പിടിച്ചെടുക്കുമെന്നും ഇല്ലെങ്കില്‍ 20000 രൂപ കോടതിയിൽ പിഴ അടക്കണമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സന്തോഷ് കുമാര്‍ ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും പിഴ തുകയായി 2500 രൂപ ആവശ്യപ്പെടുകയായിരുന്നു. തുക അടച്ചെങ്കിലും റസീറ്റ് ആവശ്യപ്പെട്ടപ്പോള്‍ പോലീസ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് സന്തോഷ് കുമാര്‍ ഇ മെയില്‍ വഴി ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. പരാതി ശ്രദ്ധയില്‍പ്പെട്ട മേലുദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരുടേയും ശരീരത്തിൽI സ്ഥാപിച്ചിരുന്ന കാമറ(body-worn cameras) പരിശോധിക്കാൻ നിർദേശം നല്കുകയും പരിശോധനയിൽ പരാതി വാസ്തവമെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇവർക്കെതിരെ വകുപ്പ് തല നടപടി ഉടൻ എടുക്കുമെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.