അമ്മ ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ല: ഗണേഷ് കുമാര്‍
താരസംഘടനയായ അമ്മ ക്ലബ്ബാണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ പരമാര്‍ശത്തെ തുടര്‍ന്നുണ്ടായ വാദങ്ങളില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. സംഘടന ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ല, താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതെന്തിനെന്ന് ഇടവേളബാബു പറയണം. ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് അത്തരമൊരു പ്രസ്താവന നടത്തിയത്.
ക്ലബ്ബിന്റെ ഇംഗ്ലീഷ് അര്‍ത്ഥം പഠിക്കുന്നതിന് മുമ്പ് അതിജീവിതയുടെ ചോദ്യത്തിനുത്തരം പറയാന്‍ ബാബു തയ്യാറാവട്ടെ എന്നും ഗണേഷ് ആവശ്യപ്പെട്ടു. ഇടവേള ബാബു അമ്മ സംഘടന ക്ലബെന്നു പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തിരുത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങള്‍ ചോദിച്ച് മോഹന്‍ലാലിന് കത്തു നല്‍കുമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഏതു സന്ദര്‍ഭത്തിലാണ് ഇടവേള ബാബുവിന് ക്ലബ്ബ് ആക്കാന്‍ അനുവാദം കൊടുത്തത് എന്നും ആരായും. സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് ഒരു വിശ്വാസ്യത വേണ്ടേയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
ബാബുവുമായി വ്യക്തിപരമായി വിരോധമൊന്നുമില്ല. താന്‍ രണ്ടു വട്ടം മന്ത്രിയായ ആളാണ്. ബാബുവിനേക്കാള്‍ കൂടുതല്‍ കാര്യം തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. വിജയ് ബാബുവിന്റേത് മാനഭംഗക്കേസാണ്. അതിജീവിവതയായ പെണ്‍കുട്ടിക്കുവേണ്ടിയാണ് നമ്മള്‍ സംസാരിച്ചത്. അതിന് ബാബു മറുപടി പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.