Follow the News Bengaluru channel on WhatsApp

ക്ഷാമബത്ത കരാറിനെക്കുറിച്ച് അല്പംകൂടി

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മുപ്പത് 
🔵

ക്ഷാമബത്ത കരാര്‍ മാനേജ്മെന്റിനും യുണിയനും വലിയ ബാധ്യതയായിരുന്നു. ദിവസവും കൂട്ടലും കിഴിക്കലും. ഏറ്റവും കഴിവ് കുറഞ്ഞവര്‍ക്ക് പോലും മിനിമം ക്ഷാമബത്ത കിട്ടുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി. ചുരുക്കി പറഞ്ഞാല്‍ എന്റെ പ്രധാനജോലി അതായി മാറി. പരോക്ഷ തൊഴിലാളികള്‍ക്ക് അവരുടെ കീഴില്‍ ജോലിചെയ്യുന്നവരുടെ ആവറേജ് എടുത്താണ് ക്ഷാമ ബത്ത കൊടുത്തത്. പലര്‍ക്കും 120% വരെ കിട്ടി. ഞങ്ങളുടെ ഇടപെടല്‍ മൂലം പലര്‍ക്കും ശതമാനം കൂടികൂടി വന്നു. അക്കാര്യം ചെയര്‍മാന്റെ ശ്രദ്ധയില്‍ പെട്ടു.

അദ്ദേഹം ഒരു ദിവസം നാലുമാസത്തെ എഫിഷ്യന്‍സി കണക്കുകള്‍ പരിശോധിച്ചു. മുപ്പതുശതമാനം തൊഴിലാളികള്‍ക്ക് നൂറ്റിരുപത് ശതമാനം എഫിഷ്യന്‍സി!. നാല്‍പ്പതു ശതമാനം പേര്‍ക്ക് നൂറുശതമാനം. എഴുപത്തഞ്ചിനും നൂറിനുമിടയില്‍ ഇരുപത്തഞ്ചുശതമാനം തൊഴിലാളികള്‍. ലീവിലോ ആബ്സന്റോ ആയ വിരലിലെണ്ണാവുന്നവര്‍ക്കേ മിനിമം പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഡിഎ കിട്ടാതുള്ളൂ. ചെയര്‍മാന്‍ ജിഎമ്മിനെയും എന്നെയും ചേമ്പറിലേക്ക് വിളിച്ചു. എഫിഷ്യന്‍സി കണക്കാക്കുന്ന പ്രക്രിയയെപ്പറ്റി വിശദമായി സംസാരിച്ച ശേഷം, പതിവ് പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു.’ചൈനയില്‍ പോലും 120% എഫിഷ്യന്‍സിയുളള തൊഴിലാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല ഇല്ലേ മിസ്റ്റര്‍ കുമാര്‍?’ ഞാന്‍ മറുപടി ഒരു ചെറുചിരിയിലൊതുക്കി. ഞങ്ങളുടെ കള്ളക്കളികള്‍ അദ്ദേഹം മനസ്സിലാക്കിയിരുന്നു. നാലു പേരെയാണ് എഫിഷ്യന്‍സി കണക്കാക്കാന്‍ മാത്രമായി നിയമിച്ചിരുന്നത്. വലിയ പണച്ചെലവും മനുഷ്യശേഷിയും എഫിഷ്യന്‍സി കണക്കാക്കാന്‍ ആവശ്യമായിരുന്നു.

തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുവാനും കഴിവുള്ളവര്‍ക്ക് കൂടുതല്‍ പണം കിട്ടുവാനും വേണ്ടിയാണ് ഒരു പ്രത്യേകഘട്ടത്തില്‍ അദ്ദേഹം പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഡിഎ ഇന്‍ട്രൊഡ്യൂസ് ചെയ്തത്. പക്ഷെ ആ പര്‍പ്പസ് സെര്‍വ് ചെയ്യുന്നില്ലെന്ന് മാത്രമല്ല ,കമ്പനിയ്ക്ക് അനാവശ്യ നഷ്ടമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം മനസിലാക്കി.’മിസ്റ്റര്‍ കുമാര്‍, ഒരുകാര്യം ചെയ്യാം. എല്ലാവര്‍ക്കും 100% ക്ഷാമബത്ത കൊടുക്കാം, അതാണ് മാനേജ്മെന്റിന് ലാഭം.യുണിയനും അത് സ്വീകാര്യമാകുമല്ലോ?’ ചെയര്‍മാന്റെ നിര്‍ദ്ദേശം യൂണിയന്‍ കമ്മിറ്റി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. നൂറ്റിരുപത് ശതമാനം വരെ ഡിഎ പതിവായി കൈപ്പറ്റിക്കൊണ്ടിരുന്ന ഇന്‍ഡയററ്റ് തൊഴിലാളികള്‍ മുറുമുറുത്തെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഞങ്ങളുടെ തീരുമാനം സ്വീകാര്യമായിരുന്നു. തുടക്കം മുതലെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഡിഎ കരാറിനെ എതിര്‍ത്തിരുന്ന ജിഎമ്മാണ് ഏറെ സന്തോഷിച്ചത്.
‘താങ്ക് ഗോഡ്. ദാറ്റ് ഹെഡ് എയ്ക്ക് ഈസ് ഓവര്‍ !’അദ്ദേഹം പറഞ്ഞു. അത്രയേറെ സങ്കീര്‍ണമായിരുന്നു ആ ഇടക്കാലക്കരാറിലെ വ്യവസ്ഥകളും അതിന്റെ നടപടിക്രമങ്ങളും. കരാര്‍ വ്യവസ്ഥകള്‍ ഇല്ലാതായി. എഫിഷ്യന്‍സി കണക്കുകൂട്ടുക എന്ന നൂലാമാലയില്‍ നിന്ന് എനിക്കും മാനേജ്മെന്റിനും മോചനം കിട്ടി. പക്ഷെ ആ എഗ്രിമെന്റുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ അനുഭവങ്ങളും അറിവും അതിവിപുലമായിരുന്നു. പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഡിഎയെയും എഫിഷ്യന്‍സി കണക്കാക്കുന്ന സങ്കീര്‍ണതയെയും കുറിച്ച് ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്.

അടുത്ത ലക്കത്തിൽ : : സങ്കല്പത്തിലെ തൊഴിലും ഞാനും !


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.