Follow the News Bengaluru channel on WhatsApp

ഉദയ്പൂർ കൊലപാതകം അന്വേഷിക്കാൻ എൻഐഎ: പ്രതികൾക്ക് ഐഎസ് ബന്ധമെന്ന് സൂചന

ഉദയ്പൂര്‍: ബിജെപി മുന്‍ ദേശീയ വക്താവ് നുപുര്‍ ശര്‍മയ്ക്ക് അനുകൂലമായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ ഉദയ്പൂരില്‍ കഴുത്തറുത്ത് കൊന്നസംഭവം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് (എൻഐഎ) കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇതനുസരിച്ച് എൻഐഎ സംഘം രാജസ്ഥാനിലെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് ഐ.എസ് ബന്ധമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ അറസ്റ്റിലായ റിയാസ് മുഹമ്മദ് അട്ടാരിക്ക് ഐ.എസുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ രാജസ്ഥാനില്‍ നിന്നും അറസ്റ്റിലായ മുജീബ് അബ്ബാസിയെന്ന ആളുമായി ബന്ധമുണ്ടായിരുന്നതായും സൂചനകളുണ്ട്. കേസില്‍ രണ്ടു പേരാണ് അറസ്റ്റിലായത്. രണ്ടാമത്തെ പ്രതി ഉദയ്പര്‍ സ്വദേശിയായ ഗൗസ് മുഹമ്മദ് ആണ്. ഇരുവരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഉദയ്പൂര്‍ നഗരത്തില്‍ പട്ടാപകലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കനയ്യലാല്‍ എന്ന തയ്യല്‍ കടക്കാരനാണ് കൊല്ലപ്പെട്ടത്. വസ്ത്രം തയ്പ്പിക്കാന്‍ എന്ന വ്യാജേന കടയില്‍ കയറിയ ഇവര്‍ കനയ്യലാലിലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതികള്‍ ഭീഷണി മുഴക്കുന്നുണ്ട്.

സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഏതെങ്കിലും തീവ്ര സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്ട്ര ബന്ധങ്ങളും ഉണ്ടായിരുന്നോ എന്ന് സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കൊലപാതകത്തിനുശേഷം ഉദയ്പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലിസ് നിര്‍ദേശിച്ചു.കൊല്ലപ്പെട്ട കനയ്യ ലാലിന്റെ ആശ്രിതര്‍ക്ക് യു.ഐ.ടിയില്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് ഡിവിഷന്‍ കമ്മിഷണര്‍ രാജേന്ദ്ര ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.