മാതാപിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ തട്ടികൊണ്ടുപോകല്‍ നാടകം നടത്തിയ മകന്‍ അറസ്റ്റില്‍
ഉഡുപ്പി: മാതാപിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ തട്ടികൊണ്ട് പോകല്‍ നാടകം നടത്തിയ മകന്‍ അറസ്റ്റിലായി. ഉഡുപ്പിയിലെ വരുണ്‍ നായക്(25) ആണ് അറസ്റ്റിലായത്. പഠനം പാതിവഴിയില്‍ നിറുത്തി ജോലിക്കാണെന്നും പറഞ്ഞ് വീടുവിട്ടിറങ്ങിയ ഇയാള്‍ ഗോവയിലെത്തുകയായിരുന്നു. പിന്നീട് ചൂതാട്ടത്തിന് അടിമയായി സുഹൃത്തുക്കള്‍ക്കൊപ്പം കാസിനോവകളില്‍ താമസിച്ച് ജീവിതം ആഘോഷമാക്കുകയായിരുന്നു.
ഒരു ദിവസം വരുണിന്റെ മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. മകനെ ആരോ തട്ടി കൊണ്ടു പോയിരിക്കുകയാണെന്നും മകനെ വിട്ടു നല്‍കാന്‍ മോചനദ്രവ്യമായി 5 ലക്ഷം രൂപ എത്തിക്കണമെന്നുമായിരുന്നു ആവശ്യം. ആശങ്കയിലായ മാതാപിതാക്കള്‍ ഉഡുപ്പി പോലീസില്‍ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. പോലീസന്വേഷണത്തില്‍ മാതാപിതാക്കളെ മോചനദ്രവ്യത്തിനായി വിളിച്ച ഫോണ്‍ ഗോവയിലാണെന്ന് കണ്ടെത്തി.
ഗോവയിലെത്തിയ പോലീസ് അന്വേഷണത്തിന് ഒടുവില്‍ മകനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തൊഴില്‍ രഹിതനായ താന്‍ മാതാപിതാക്കളില്‍ നിന്ന് പണം തട്ടാന്‍ കണ്ടെത്തിയ മാര്‍ഗമാണിതെന്ന് പോലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.