രാജസ്ഥാനിൽ വൻതോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ
സിക്കാർ: രാജസ്ഥാനിൽ യുറേനിയം നിക്ഷേപം കണ്ടെത്തി. സംസ്ഥാനത്തെ സിക്കാർ ജില്ലയിൽ, ഖണ്ടേല, റോഹിൽ മേഖലയിലാണ് വൻതോതിൽ യുറേനിയത്തിന്റെ നിക്ഷേപം ഉള്ളതായി അധികൃതർ കണ്ടെത്തിയത്. ഏതാണ്ട് 1086.46 ഹെക്ടർ വിസ്തൃതിയുള്ള വിശാലമായ മേഖലയിലാണ് യുറേനിയത്തിന്റെയും മറ്റു മൂലകങ്ങളുടെയും ബൃഹത്തായ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം. വളരെ ദുർലഭമായ ഇതിന്റെ ബൃഹത്തായ നിക്ഷേപം കണ്ടെത്തിയത് ഒരു ആണവ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കാൻ തക്ക സാധ്യതകൾ തുറക്കുന്നതാണ്.
ഛത്തീസ്ഗഡിലും ആന്ധ്ര പ്രദേശിലും യുറേനിയം സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ഇപ്പോൾ രാജസ്ഥാനിലെ വൻ നിക്ഷേപം കണ്ടുപിടിക്കുന്നത്. ഏതാണ്ട് 12 മില്യൺ ടൺ വരുന്നത്ര നിക്ഷേപങ്ങൾ ഈ മേഖലയിലെ ഭൂമിക്കടിയിലുണ്ടെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. രാജസ്ഥാനിലെ തദ്ദേശവാസികളുടെ മുന്നിൽ വൻ തൊഴിൽ സാധ്യതകൾ തുറക്കുന്ന കണ്ടെത്തൽ കൂടിയാണിത്. യൂറേനിയം കോർപ്പറേഷൻ ഇവിടെ 3000 കോടിയോളം നി്‌ക്ഷേപിച്ച് വൻതോതിൽ ഖനനം നടത്താനാണ് ആലോചിക്കുന്നത്. ഇതുവഴി 3000 ത്തോളം ആളുകൾക്ക് തൊഴിൽ കൊടുക്കാനാവുമെന്നും കോർപ്പറേഷൻ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.