ബിജെപിയില്‍ ചേര്‍ന്നാല്‍ ലഭിക്കുന്നത് 40 കോടി രൂപ: ഓഫറുകൾ വെളിപ്പെടുത്തി കോൺഗ്രസ് നേതാവ്
പനജി: ബിജെപിയില്‍ ചേര്‍ന്നാല്‍ ലഭിക്കുന്ന ഓഫറുകള്‍ വെളിപ്പെടുത്തി മുന്‍ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍. വാഗ്ദാനവുമായി വന്‍കിട വ്യവസായികളും കല്‍ക്കരി മാഫിയകളുമാണ് തങ്ങളുടെ എംഎല്‍എമാരെ സമീപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍ ചേര്‍ന്നാല്‍ ഓരോ എംഎല്‍എയ്ക്കും ഓഫര്‍ ലഭിച്ചത് 40 കോടി രൂപ വീതമാണെന്ന് ഗിരീഷ് വെളിപ്പെടുത്തി. ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ് നടക്കുമെന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഓഫര്‍ ലഭിച്ച ചില എംഎല്‍എമാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗിരീഷ് പറഞ്ഞു. ബിജെപിക്ക് വേണ്ടി എംഎല്‍എമാരെ സമീപിക്കുന്നതും ഫോണില്‍ വിളിക്കുന്നതും കല്‍ക്കരി മാഫിയയും സംസ്ഥാനത്തെ പ്രമുഖ വ്യവസായികളുമാണ്. കോണ്‍ഗ്രസിലെ ചുരുങ്ങിയത് ആറ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. ഇക്കാര്യം എംഎല്‍എമാര്‍ ഗോവയുടെ ചുമതലയുള്ള എഐസിസി നിരീക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് സംസ്ഥാന പ്രസിഡന്റ് സദാനന്ദ് തനാവ്‌ദെ പറഞ്ഞു. ഇക്കാലമത്രയും കോണ്‍ഗ്രസ് ഇത്തരം കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും അവരുടെ കയ്യില്‍ തെളിവില്ല. കോണ്‍ഗ്രസിനകത്തെ അങ്കലാപ്പില്‍ ബിജെപിക്ക് ഒന്നും ചെയ്യാനില്ലെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.